ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നു!
ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു. വിവാഹ നിശ്ചയം ഏപ്രില്‍ 18 നും വിവാഹം മെയ് 12 നും നടക്കും. വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്ന് വ്യക്തമാക്കിയ തേജ് തന്‍റെ വിവാഹത്തിന് സുശീല്‍ കുമാര്‍ മോദിയെ തീര്‍ച്ചയായും വിളിക്കുമെന്നും പറഞ്ഞു. ആരോടും പിണക്കമില്ല. ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനേയും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയേയും വിവാഹത്തിന് ക്ഷണിക്കും തേജ് പറഞ്ഞു.
അതേസമയം കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചതോടെ ലുവിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം. ഇനി ജാമ്യാപേക്ഷ ഏപ്രില്‍ 20 നായിരിക്കും പരിഗണിക്കുക.
പാറ്റ്നയിലെ വെറ്റിനറി കോളേജ് മൈതാനമാണ് വിവാഹ വേദി. പാറ്റ്നയിലെ നോത്ര ദം സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭായസം പൂർത്തിയാക്കിയ ഐശ്വര്യ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദവും അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം പ്ലസ്ടു പോലും ജയിക്കാതെയാണ് തേജ് പ്രതാപ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2015 തേജ് മൗഹ മണ്ഡലത്തില്‍ നിന്ന് ജയിച്ച് നിതീഷ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി. നിതീഷ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയാണ് ഐശ്വര്യയുടെ അച്ഛന്‍ ചന്ദ്രിക റായ്.