ലാലുപ്രസാദ് യാദവിന്റെ മകൻ കഞ്ചാവിനടിമ; വിചിത്ര സ്വഭാവം, ചിലപ്പോൾ ബ്ലൗസും പാവാടയും ധരിക്കും!
പട്ന: ലാലു പ്രസാദ് യാദവിന്റെ ഇളയമകൻ തേജ് പ്രതാപിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാഷ്ട്രീയ പരമായും കുടുംബ പരമായും വിവാദത്തിൽപ്പെട്ട വ്യക്തിയാണ് തേജ് പ്രതാപ്. വിവാദ മോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിന്നിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലിലായതിനുശേഷം ഇളയമകൻ തേജസ്വി യാദവാണ് പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്.
അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ നിന്ന് രാജിവെച്ചതും വലിയ ചർച്ചയായിരുന്നു. തേജ് പ്രതാപിന്റെ വിവാഹ ജീവിതവും വലിയ സന്തോഷത്തിലായിരുന്നില്ല. വിവാഹമോചിതനാകാനുള്ള തന്‍റെ തീരുമാനം കുടുംബം അംഗീകരിക്കുന്നത് വരെ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി പോയ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്ന് ഭാര്യതന്നെ വെളിപ്പെടുത്തിയതാണ് ചർച്ചയായത്.

വിചിത്ര സ്വഭാവമുള്ളയാൾ
തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്രമായ സ്വഭാവങ്ങളുള്ള ആളാണെന്നും ഭാര്യ ഐശ്വര്യ റായി വെളിപ്പടുത്തി. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് ഭാര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്ന് അവകാശപ്പെടുകയും ചെയ്യാറുണ്ടെന്നും ഭാര്യ പറയുന്നു.

മയക്കുമരുന്നിന് അടിമ
തേജ് പ്രതാപുമായുള്ള വിവാഹത്തിനു ശേഷം ഉടൻ തന്നെ തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വ്യക്തമായതായതായും ഭാര്യ ഐശ്യര്യ പറയുന്നു. വിവാഹത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ത്തന്നെ ദൈവങ്ങളുടെ വേഷം ധരിക്കുന്ന പതിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അവർ പറയുന്നു. അത് മാത്രമല്ല മയക്ക് മരുന്ന് ഉപയോഗിച്ചാൽ ബ്ലൗസും പാവാടയും ഇട്ട് പെൺവേഷം കെട്ടും നീളമുള്ള മുടിയും വെക്കുമെന്ന് അവർ കോടതിയിൽ പറഞ്ഞു.

കഞ്ചാവ് ഭഗവാന്റെ പ്രസാദം
കഞ്ചാവ് ഭഗവാന്റെ പ്രസാദമാണ്. അത് ഉപയോഗിക്കാൻ പാടില്ലെന്ന് പറയാൻ പാടില്ലെന്നാണ് തേജ് പ്രതാപ് പലപ്പോഴും പറഞ്ഞിരുന്നതെന്നും ഐശ്വര്യ പറയുന്നു. ഇത്ത്രം പ്രവൃത്തികളെല്ലാം അദ്ദേഹത്തിന്റെ സഹോദരിയുടെയും മാതാവിന്റെയും ശ്രദ്ധയിൽ പെടുത്തിരുന്ന. എന്നാൽ എല്ലാം മാറുമെന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിച്ചതെന്നും ഐശ്വര്യ വിവാഹ മോചന ഹർജിയിൽ വ്യക്തമാക്കുന്നു.

വിവാഹം നടന്നത് 2018ൽ
കുറേ നാൾ കാത്തിരുന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് ഐശ്വര്യ പറയുന്നു. തുടർന്നാണ് വിവാഹ മോചന ഹർജി നൽകിയത്. 2018 മേയ് മാസത്തിലാണ് തേജ് പ്രതാപും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസത്തിനു ശേഷം പട്നയിലെ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഞങ്ങള്‍. വിവാഹത്തിന് മുമ്പ് തന്നെ ഇത് മാതാപിതാക്കളോട് പറഞ്ഞതാണ്. എന്നാല്‍ തന്നെ ആരും അന്ന് കേട്ടില്ല. ഇപ്പോഴും താന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്ന് നേരത്തെ തേജ് പ്രതാവ് യാദവ് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു.

കടുത്ത മാനസിക സമ്മർദ്ദം
തന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെ കുറിച്ച് തേജ് പ്രതാപ് യാദവ് മോശമായി സംസാരിക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ഭക്ഷണം പാകം ചെയ്യാനും കുടുംബം പുലർത്താനും മാത്രമാണ് വിധിക്കപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. തേജും കുടുംബവും തന്നെ തകർക്കാൻ നോക്കുകയാണെന്നും, ശാരീരികവും മാനസികവും വൈകാരികവുമായ അക്രമങ്ങൾക്കിടയിലുമാണ് ജീവിക്കുന്നതെന്നും ഐശ്വര്യ റായ് പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications