തേജ്പാലിന് കൂട്ട് കൊലക്കേസ് പ്രതികള്‍
പനാജി: ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തരുണ്‍ തേജ്പാലിന് ജയിലില്‍ സഹവാസികളായി കിട്ടിയത് രണ്ട് കൊലപാതകികളെ. കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി ഒരാഴ്ചയോളം പാഞ്ഞുനടന്ന തെഹല്‍ക്ക മുന്‍ എഡിറ്ററുടെ ജയിലിലെ ആദ്യരാത്രിയായിരുന്നു ശനിയാഴ്ച. കൊലപാതക്കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍, സമൂഹ്യവിരുദ്ധനായ മറ്റൊരാള്‍ എന്നിവരായിരുന്നു തേജ്പാലിന് ആദ്യരാത്രിയില്‍ കൂട്ടിനുണ്ടായിരുന്നത്.
പീഡനക്കേസില്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് രാത്രി വൈകിയാണ് തേജ്പാല്‍ പിടിയിലാകുന്നത്. രാത്രി 9.30 ഓടെ തേജ്പാലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഈ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ പാതിരാത്രി പന്ത്രണ്ടര. രാത്രി രണ്ടുമണിയോടെയാണ് തേജ്പാലിനെ പനാജിയിലെ പോലീസ് ആസ്ഥാനത്തെത്തിച്ചത്.

ജയിലിലാണെങ്കിലും തേജ്പാലിന് വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവാദമുണ്ട്. ജയില്‍ ഭക്ഷണം നിര്‍ബന്ധമില്ല. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനും ഇദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള പോലീസുകാരാണ് തേജ്പാലിന് ജയിലില്‍ കാവല്‍ നില്ക്കുന്നത രാത്രിമുഴുവന്‍ ശാന്തനായി കാണപ്പെട്ട തേജ്പാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ശനിയാഴ്ച വൈകുന്നേരമാണ് തേജ്പാലിന് ഗോവ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്. തുടര്‍ന്ന് ഡോണപോള ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു തേജ്പാലിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിക്കെതിരെ തേജ്പാല്‍ ലൈംഗിക അതിക്രമം കാണിച്ചതായി പോലീസിന് തെളിവുകള്‍ കിട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications