തെലങ്കാന പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ കോണ്‍ഗ്രസും ടിആർഎസും, അട്ടിമറി ലക്ഷ്യമിട്ട് ബിജെപി
ഹൈദരാബാദ്: വാശിയും വീറുമേറിയ പ്രചരണം അവസാനിച്ചു. തെലങ്കാനയില്‍ ഇനി വിധിയെഴുത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. സംസ്ഥാനം രൂപവത്ക്കരിച്ചതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് രണ്ടാമത്തേത്. കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ടിഡിപി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചന്ദ്രശേഖരറാവിവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് വികസന തുടര്‍ച്ചക്ക് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ടിആര്‍എസ്.
തെലങ്കാനയ്‌ക്കൊപ്പം തന്നെ രാജസ്ഥാനിലും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ സമാധാനപരമായ വോട്ടെടുപ്പാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ തെലങ്കാനയില്‍ മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.