സഖ്യം ബിജെപിയുമായി, എട്ടിലും പൊട്ടി പവന്‍കല്യാണിന്റെ ജനസേന: കെട്ടിവെച്ച കാശ് പോലുമില്ല
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യം ചേർന്ന് മത്സരിച്ച നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജന സേന പാർട്ടി നേരിട്ടത് കനത്ത തിരിച്ചടി. മത്സരിച്ച എട്ട് സീറ്റുകളിലും തോൽവി ഏറ്റുവാങ്ങുകയും കെട്ടിവെച്ച കാശ് നഷ്ടമാവുകയും ചെയ്തു. കുക്കട്ട്പള്ളി സീറ്റിൽ മാത്രമാണ് പാർട്ടിക്ക് നേരിയ ചലനമെങ്കിലും ഉണ്ടാക്കാന്‍ സാധിച്ചത്.
പവൻ കല്യാൺ സംസ്ഥാനത്ത് വിപുലമായ പര്യടനം നടത്തിയിട്ടും പാർട്ടിക്ക് കാര്യമായ ഒരു നേട്ടവും ഉണ്ടായില്ല.അവസാന നിമിഷം മത്സരരംഗത്തേക്കുള്ള പ്രവേശനം. ശ്രദ്ധേയമായ സ്ഥാനാർത്ഥികളുടെ അഭാവം, 'ആന്ധ്ര കേന്ദ്രീകൃത' പാർട്ടി എന്ന ജനസേനയെക്കുറിച്ചുള്ള ധാരണ തുടങ്ങിയവ തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെലങ്കാന തെരഞ്ഞെടുപ്പിൽ ജനസേന മത്സരിച്ചത് ബുദ്ധിപരമായ നീക്കമായിരുന്നില്ലെന്ന് സീനിയർ തിരഞ്ഞെടുപ്പ് അനലിസ്റ്റ് പ്രൊഫസർ കെ നാഗേശ്വരും പറയുന്നു. "ആന്ധ്രാ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു പാർട്ടിയും തെലങ്കാനയിൽ ക്ലച്ച് പിടിക്കില്ല. അവർക്ക് ഇവിടെ അടിസ്ഥാനമില്ല. ജനസേനയുമായി സഖ്യത്തിലേർപ്പെട്ടതിലൂടെ ബി ജെ പിയും തെറ്റ് ചെയ്തു. എന്നാല്‍ ജനസേനയുടെ ഈ തിരിച്ചടി 2024ലെ ആന്ധ്രാ പ്രദേശ് തിരഞ്ഞെടുപ്പിലെ സാധ്യതകെ ബാധിക്കാനിടയില്ല. ജാതി രാഷ്ട്രീയം കേന്ദ്രീകരിക്കുന്ന വ്യത്യസ്തമായ ഒരു പന്ത് കളിയാണ് ആന്ധ്രയിലെ രാഷ്ട്രീയം," അദ്ദേഹം പറയുന്നു.
ഹൈദരബാദ് മേഖലയിലെ ആന്ധ്രാ വോട്ടുബാങ്കിനെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജനസേനയുമായുള്ള ബി ജെ പിയുടെ സഖ്യം. കുക്കട്ട്പള്ളിയില്‍ ഇത് ഏറെക്കുറെ വിജയകരമായി മാറുകയും ചെയ്തു. ഇവിടെ ജെഎസ്പി സ്ഥാനാർത്ഥി മുമ്മറെഡ്ഡി പ്രേം കുമാർ 16% വോട്ട് ഷെയറുമായി ഭാരത് രാഷ്ട്ര സമിതിക്കും (ബിആർഎസ്) കോൺഗ്രസിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി.
ജെഎസ്പി മത്സരിച്ച ഖമ്മം, കോതഗുഡെം, വ്രയ, അശ്വറോപേട്ട, കോതാട്, നാഗർകുർണൂൽ, തണ്ടൂർ എന്നീ ഏഴ് സീറ്റുകളിൽ അവരുടെ സ്ഥാനാർത്ഥികളാരും 5,000 വോട്ടുകള്‍ക്ക് മുകളില്‍ നേടിയില്ല. ഖമ്മം, കോതഗുഡെം, വൈര എന്നിവ ആന്ധ്രാപ്രദേശിന്റെ അതിർത്തി മണ്ഡലങ്ങളുമാണ്. ജെഎസ്പിയുടെ മോശം പ്രകടനത്തെ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയുടെ പ്രതികരണത്തിനും ഇടയാക്കി. ടിഡിപിയുടെ ജാതി വിധേയത്വം തെലങ്കാനയിൽ ജെഎസ്പിയുടെ സാധ്യതകളെ അട്ടിമറിച്ചുവെന്നാണ് മന്ത്രി അമ്പാട്ടി രാംബാബു അഭിപ്രായപ്പെട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications