ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഖുറാന്... വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
Recommended Video

മതവിദ്വേഷ പ്രസംഗവുമായി വീണ്ടുമൊരു ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ചാണ് ടിജി രാജാസിങ്ങ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. വോട്ടിന് വേണ്ടി ഹിന്ദുക്കളെ കൊന്നുതള്ളുന്ന വിഭാഗത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ താന്‍ ഒരിക്കലും പങ്കെടുക്കില്ലെന്ന് ഇയാള്‍ പറയുന്നുണ്ട്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

വോട്ട് ബാങ്ക് രാഷ്ട്രീയം
തെലുങ്കാനയിലെ നിയമസഭാ അംഗങ്ങള്‍ എല്ലാവരും തന്നെ ഇപ്പോള്‍ ഇഫ്താര്‍ വിരുന്നകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. തലയില്‍ തൊപ്പിയൊക്കെ വെച്ച് സെല്‍ഫി എടുത്തുമൊക്കെയാണ് ഇവര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ നോക്കുന്നത്. ആ മതക്കാര്‍ക്കൊപ്പം ഇരുന്ന് ആഘോഷിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്കാണ്. എന്നാല്‍ വോട്ടിന് വേണ്ടി മുസ്ലീങ്ങളെ പിന്തുണയ്ക്കേണ്ട ആവശ്യം തനിക്കില്ല.

ഹിന്ദുക്കളെ കൊല്ലുന്നവര്‍
ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ജനങ്ങളെ പരസ്പരം സ്നേഹിക്കാനാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും അവരുടെ മതഗ്രന്ധങ്ങളും ഹിന്ദുക്കളെ കൊലപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ഹിന്ുക്കളെ കൊന്നൊടുക്കുന്നവര്‍ക്കൊപപം എങ്ങനെയാണ് താന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുക. രാജാ സിങ് ചോദിക്കുന്നു.

തീവ്രവാദത്തിന് കാരണം ഖുറാന്
രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നത് മുസ്ലീങ്ങളുടെ മത ഗ്രന്ധമായ ഖുറാനാണ്. ആ പച്ച പുസ്തകമാണ് തീവ്രവാദത്തിന്റെ ഉറവിടം. അത് ഇന്ത്യയില്‍ നിരോധിക്കണം. ഖുറാന് ഇന്ത്യയില്‍ നിരോധിക്കാന്‍ താന്‍ പോരാടും. മുസ്ലീങ്ങളില്ലാത്ത ഒരു അഖണ്ഡ ഹിന്ദുരാഷ്ട്രമാണ് തന്റെ സ്വപ്നം.
അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ച്, രാജ്യത്ത് മുഴുവന്‍ വോഗവധം നിരോധിച്ച്, പലായനം ചെയ്ത കാശ്മീര്‍ പണ്ഡിറ്റുകളെ മടക്കി ഇന്ത്യയില്‍ എത്തിച്ച് തന്റെ അഖണ്ഡ ഭാരതത്തിനായി താന്‍ സ്വപ്നം കാണുകയാണ്.

ഹിന്ദുരാജ്യം
ലോകത്ത് 50 ലേറെ മുസ്ലീം രാജ്യങ്ങളും 200 ലേറെ ക്രിസ്ത്യന്‍ രാജ്യങ്ങളും ഉണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ലോകത്ത് ഒരു ഹിന്ദുരാജ്യപോലും ഇല്ലാത്തത് എന്നും രാജാസിങ്ങ് വീഡിയോയില്‍ ചോദിക്കുന്നു. നേരത്തേ തന്നെ മുസ്ലീം വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ രാജയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തല അറുത്ത് കളയണമെന്നായിരുന്നു രാജ മുന്‍പ് പ്രസംഗിച്ചത്.

ട്വിറ്ററില്‍
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറഞ്ഞ് കേന്ദ്രത്തില്‍ നിന്നും വാങ്ങുന്ന പണം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉപയോഗിക്കുന്നതെന്നും ഇഫ്താര്‍ വിരുന്നിന്റെ പേരില്‍ 66 കോടിയാണ് മുഖ്യമന്ത്രി ചെലവാക്കിയിരിക്കുന്നതെന്നും വികസനത്തെക്കാള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ സിംഗ് ലോധ് തന്റെ ട്വിറ്ററില്‍ നേരത്തേ കുറിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications