തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് രാജാ സിംഗ് പാര്‍ട്ടിവിട്ടു
ഹൈദരാബാദ്: വിദ്വേഷ പ്രസംഗങ്ങളിലൂടെയും വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള തെലങ്കാനയിലെ വിവാദ നേതാവ് ടി രാജ സിംഗ് ബിജെപിയില്‍ നിന്ന് രാജിവച്ചു. കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി മേധാവിയുമായ ജി കിഷന് റെഡ്ഡിക്ക് അയച്ച രാജിക്കത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എന്‍ രാമചന്ദ്ര റാവുവിനെ പരിഗണിക്കുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഗോഷമഹല്‍ എംഎല്‍എയാണ് രാജ സിംഗ്. ഹൈക്കോടതി അഭിഭാഷകനും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗവുമായ രാമനചന്ദ്ര റാവു നേരത്തെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ ജനത യുവ മോര്‍ച്ച, ബിജെപിയുടെ നിയമ സെല്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് പാര്‍ട്ടിയുടെ ഹൈദരാബാദ് യൂണിറ്റിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപിയുടെ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന്റെ പേര് അംഗീകരിച്ചതായും മറ്റൊരു നേതാവും മത്സരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നാളെ അദ്ദേഹത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തേക്കാം എന്നാണ് വിവരം. മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് റാവു നിയമിക്കപ്പെടാന്‍ പോകുന്നതെന്ന വിവരം അറിഞ്ഞത് എന്ന് റെഡ്ഡിക്ക് അയച്ച കത്തില്‍ രാജ പറയുന്നു.
'ഈ തീരുമാനം എനിക്ക് മാത്രമല്ല, എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും പാര്‍ട്ടിക്കൊപ്പം നിന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും, വോട്ടര്‍മാര്‍ക്കും ഒരു ഞെട്ടലും നിരാശയും ഉളവാക്കിയിട്ടുണ്ട്. തെലങ്കാനയില്‍ ബിജെപി ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ പടിവാതില്ക്കല് നില്ക്കുമ്പോള്, അത്തരമൊരു തീരുമാനം നമ്മള് പോകുന്ന ദിശയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു,' അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കായി അക്ഷീണം പ്രവര്‍ത്തിച്ചവരും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ ശക്തിയും വിശ്വാസ്യതയും ബന്ധവുമുള്ള നിരവധി കഴിവുള്ള മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും എംപിമാരും ഉണ്ട്. നിര്‍ഭാഗ്യവശാല്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ചില വ്യക്തികള്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയും തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കാര്യങ്ങള്‍ നടത്തി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ത്യാഗങ്ങളെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല പാര്‍ട്ടിയെ വലിയ തിരിച്ചടികളിലേക്ക് തള്ളിവിടുകയും ചെയ്യും എന്നും രാജ മുന്നറിയിപ്പ് നല്കി. തന്റെ കത്ത് ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ അഭിലാഷത്താല്‍ നയിക്കപ്പെട്ടതല്ലെന്നും രാജ സിംഗ് വ്യക്തമാക്കി. 'ഞാന്‍ ഒരു സമര്‍പ്പിത കാര്യകര്‍ത്താവാണ്, ജനങ്ങളുടെ അനുഗ്രഹത്താലും പാര്‍ട്ടിയുടെ പിന്തുണയാലും തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ എല്ലാം ശരിയാണെന്ന് നടിക്കാനോ മൗനം പാലിക്കാനോ എനിക്ക് ബുദ്ധിമുട്ടാണ്. ഇത് വ്യക്തിപരമായ അഭിലാഷത്തെക്കുറിച്ചല്ല. അവഗണിക്കപ്പെടുകയും കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിശ്വസ്തരായ ബിജെപി പ്രവര്‍ത്തകരുടെയും പിന്തുണക്കാരുടെയും വേദനയും നിരാശയും ആണ് ഞാന്‍ പങ്ക് വെക്കുന്നത്, അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചു എന്നും ടി രാജാ സിംഗ് ഇനി ബിജെപി അംഗമല്ലെന്ന് ബഹുമാനപ്പെട്ട തെലങ്കാന നിയമസഭാ സ്പീക്കറെ അറിയിക്കാന്‍ താന്‍ കിഷന് റെഡ്ഡിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നുണ്ടെങ്കിലും, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിനും നമ്മുടെ ധര്‍മ്മത്തിനും ഗോഷമഹലിലെ ജനങ്ങള്‍ക്കും വേണ്ടി പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്.
എന്റെ ശബ്ദം ഉയര്‍ത്തുകയും കൂടുതല്‍ ശക്തിയോടെ ഹിന്ദു സമൂഹത്തോടൊപ്പം നില്‍ക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. 2023 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി റെഡ്ഡിയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനമാണ് സംസ്ഥാനത്ത് കാഴ്ചവച്ചത്.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല'










Click it and Unblock the Notifications