Get Updates
Get notified of breaking news, exclusive insights, and must-see stories!

3002 കോടി, ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്‍കി രേവന്ത് റെഡ്ഡി: എസ്‌സി-എസ്‌ടി വിഹിതത്തില്‍ ഇടിവ്

ഹൈദരാബാദ്: എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വിവാദത്തില്‍. മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി വർധിപ്പിച്ച ബജറ്റില്‍ എസ്‌സി-എസ്‌ടി വകുപ്പുകൾക്കുള്ള വിഹിതത്തിൽ വലിയ കുറവ് വരുത്തിയെന്നതാണ് പ്രധാന ആരോപണം.

ന്യൂനപക്ഷ ക്ഷേമത്തിന് 3002 കോടി

2.91 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമർക്ക നിയമസഭയിൽ അവതരിപ്പിച്ചത്. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ബി ആർ എസ് സർക്കാർ കഴിഞ്ഞ വർഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 2200 കോടിയായിരുന്നു അനുവദിച്ചതെങ്കില്‍ ഇത്തവണ അത് 3002 കോടി രൂപയായി കോണ്‍ഗ്രസ് സർക്കാർ വർധിപ്പിച്ചു.

a-revanth-reddy

ബി ആർ എസിനെ പരാജയപ്പെടുത്തി തെലങ്കാനയില്‍ അധികാരം പിടിക്കുന്നതിനുള്ള നിർണ്ണായക പിന്തുണ കോണ്‍ഗ്രസിന് ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിവിഹം വർധിപ്പിച്ചതിലൂടെ ഈ പിന്തുണ നിലനിർത്താനും വർധിപ്പിക്കാനുമുള്ള നീക്കമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മറ്റ് ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍

ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി പ്രത്യേക പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍ക്കൊളിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, റംസാൻ ആഘോഷങ്ങൾക്ക് 33 കോടി രൂപയും അഷ്റൂഖാനകൾ നന്നാക്കാൻ 50 ലക്ഷം രൂപയും തബ്ലീഗ് ജമാഅത്ത് ഇസ്‌ലാമിയ സമ്മേളനങ്ങൾക്കായി 2.4 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതിന് പുറമെ ഹജ് തീർഥാടകർക്കായി 4.43 കോടി രൂപയും അനുവദിച്ചു.

തെലങ്കാനയിലെ ന്യൂനപക്ഷ ജനസംഖ്യ ഏകദേശം 14 ശതമാനം അതായത് ആകെ ജനസംഖ്യയില്‍ 50 ലക്ഷത്തോളം വരും. മുസ്ലീം വോട്ട് ബാങ്ക് കൂടുതൽ ശക്തിപ്പെടുത്താനുള്ള മുഖ്യമന്ത്രി റെഡ്ഡിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

എസ്‌സി-എസ്‌ടി വിഹിതത്തില്‍ കുറവ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിഹിതം വർധിപ്പിച്ചപ്പോള്‍ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പുകളുടെ ബജറ്റിൽ ഗണ്യമായ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഈ വകുപ്പുകളുടെ വിഹിതം കഴിഞ്ഞ സർക്കാറിന്റെ കാലത്തെ 21072 കോടിയിൽ നിന്ന് 7638 കോടിയായി കുറച്ചു. കൂടാതെ, ആദിവാസി ക്ഷേമ വകുപ്പിൻ്റെ ബജറ്റും 4365 കോടിയിൽ നിന്ന് 3969 കോടിയായി കുറച്ചിട്ടുണ്ട്.

വിമർശനം നേരിടുന്നു

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പിന്തുണ നൽകിയിട്ടും ദലിതർക്കും ആദിവാസികൾക്കും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് സർക്കാർ നിഷേധിക്കുന്നുവെന്ന ആരോപണവും ഇതോടെ ഉയർന്ന് കഴിഞ്ഞു. ദളിത്, ആദിവാസി ക്ഷേമത്തിന് മുൻഗണന നൽകുമെന്ന പാർട്ടിയുടെ അവകാശവാദങ്ങൾ ഈ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കലുമായി പൊരുത്തപ്പെടുന്നില്ലെന്ന വിമർശനവും ഇതോടെ ഉയർന്നിട്ടുണ്ട്.

ബി ജെ പി നിലപാട്

ബജറ്റ് വിഹിതം അനുവദിച്ചതില്‍ കോണ്‍ഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നാണ് ബി ജെ പി ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് സർക്കാർ മറ്റ് സമുദായങ്ങളെ അവഗണിച്ച് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നാണ് തെലങ്കാന ബി ജെ പി വക്താവ് കെ കൃഷ്ണ സാഗർ റാവു ആരോപിച്ചത്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് ഇത്തരം പ്രഖ്യാപനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റംസാൻ ആഘോഷങ്ങൾക്ക് 33 കോടി അനുവദിച്ച തീരുമാനത്തെ വിമർശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ ഹിന്ദു ആഘോഷങ്ങൾക്ക് പുതിയ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+