Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന വലിയ സാമ്പത്തിക പ്രതിസന്ധിയില്‍: ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: തെലങ്കാന വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇതുമൂലം ശമ്പളവിതരണം വരെ മുടങ്ങിയതായും സമ്മതിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ട്. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണ്' മുഖ്യമന്ത്രി പറഞ്ഞു. രേവന്ത് റെഡ്ഡിയുടെ ഈ തുറുന്ന പറച്ചില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് സർക്കാറിന്റെ നയങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ബി ആർ എസും ബി ജെ പിയും അടങ്ങുന്ന പ്രതിപക്ഷം ആരോപിക്കുന്നത്. ഹിമാചൽ പ്രദേശിലെ സ്ഥിതിയും തെലങ്കാനയ്ക്ക് സമാനമാണ്. അവിടുത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും സാമ്പത്തിക ബാധ്യതകളിൽ ബുദ്ധിമുട്ടുന്നു. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളും വരുമാനമില്ലാത്ത ജനപ്രിയ പദ്ധതികളും സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഇത് ശമ്പളം പോലുള്ള അടിസ്ഥാന ചെലവുകൾ നിർവ്വഹിക്കുന്നതിന് ഒരു വെല്ലുവിളിയാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

revanth-reddy-

എന്നാല്‍ കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും അതാണ് തെലങ്കാനയേയും ബാധിച്ചതെന്ന് കോണ്‍ഗ്രസും തിരിച്ചടിക്കുന്നു. തെലങ്കാനയുടെ വരുമാന വർദ്ധനവ് ദുർബലമായെന്നും ഇത് ശമ്പള വിതരണത്തിൽ കാലതാമസമുണ്ടാക്കുന്നുണ്ടെന്നുമാണ് സംസ്ഥാനത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിസന്ധിയെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സർക്കാർ ബജറ്റ് പുനഃക്രമീകരിക്കുകയും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും വേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ കേന്ദ്രത്തിൽ നിന്ന് അധിക സാമ്പത്തിക സഹായം തേടേണ്ടി വന്നേക്കും. ശമ്പളം വൈകുന്നത് പതിവായി മാറിയാൽ ജീവനക്കാരുടെ യൂണിയനുകളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതേസമയം, ബി ആർ എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനം ഉയർത്തി. കഴിഞ്ഞ 15 മാസത്തിനിടെ രണ്ടുതവണ മാത്രമാണ് പ്രതിപക്ഷ നേതാവ് കൂടിയായ കെ ചന്ദ്രശേഖര റാവു നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ നിയമസഭയിലെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിനിടെയാണ് കെ സി ആറിനെതിരെ വിമർശനം ഉയർത്തിയത്.

'കോൺഗ്രസ് സർക്കാർ അധികാരമേറ്റ 2023 ഡിസംബർ മുതൽ, എംഎൽഎയും പ്രതിപക്ഷ നേതാവുമായി റാവു 57 ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങിയിട്ടുണ്ട്. സർക്കാർ ശമ്പളം വാങ്ങുന്ന പ്രതിപക്ഷ നേതാവ് ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഭരണഘടനയിൽ വിഭാവനം ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധം നിലനിർത്തുന്നതിൽ താൻ വിശ്വസിക്കുന്നു' അദ്ദേഹം പറഞ്ഞു. ഡല്‍ഹി സന്ദർശനങ്ങളെ ബി ആർ എസ് വിമർശിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി.

കേന്ദ്രം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്, രാജ്യത്തിന്റെ പ്രധാനമന്ത്രി തീർച്ചയായും ഏതൊരു മുഖ്യമന്ത്രിക്കും ഒരു ജ്യേഷ്ഠനെപ്പോലെയാണ്. കേന്ദ്രവുമായുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് തന്റെ ഡൽഹി സന്ദർശനങ്ങൾ ലക്ഷ്യമിടുന്നത്. ഹൈദരാബാദിലെ പ്രതിരോധ വകുപ്പിന്റെ ഭൂമികൾ സംസ്ഥാന സർക്കാരിന് കൈമാറാൻ സമ്മതിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവർത്തനത്തിന്റെ മറവിൽ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്ന വീഡിയോ പങ്കുവെച്ച രണ്ട് വനിതാ ഓൺലൈൻ മാധ്യമപ്രവർത്തകരെ അടുത്തിടെ പുലർച്ചെ വീട് വളഞ്ഞ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ വ്യക്തത വരുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+