ടിആർഎസിനെ പൂട്ടണം; ചന്ദ്രബാബു നായിഡുവിന് കൈ കൊടുക്കാൻ ബിജെപി? ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് പവൻ കല്യാൺ
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന തെലങ്കാനയിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലുമെല്ലാം വോട്ടുയർന്നതോടെ പാർട്ടിയുടെ ആത്മവിശ്വാസവും ഉയർന്നിട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസിനെ നേരിടാൻ പുതിയ സഖ്യത്തിന് കോപ്പ് കൂട്ടുകയാണ് ബി ജെ പി എന്നാണ് റിപ്പോർട്ടുകൾ.

പവൻ കല്യാണിന്റെ ജനസേന, ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി എന്നീ പാർട്ടികളുമായുള്ള സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നുവെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ജനസേന തലവനും നടനുമായ പവവ്‍ കല്യാൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൻ ഡി എ സഖ്യകക്ഷിയായിരുന്ന ടി ഡി പി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. ടി ഡി പിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പവൻ കല്യാൺ. വർഷങ്ങൾക്ക് ശേഷം തെലങ്കാനയിലും സ്വാധീനം തിരിച്ച് പിടിക്കാൻ ടി ഡി പി ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോൾ ടി ഡി പിയേയും ബി ജെ പിയേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പലവൻ കല്യാണിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയിലും ആന്ധ്രയിലും ഇതേ സഖ്യം തുടരുമെന്നാണ് ബി ജെ പി വൃത്തങ്ങൾ നൽകുന്ന സൂചന.

ടി ഡി പിക്ക് തെലങ്കാനയിൽ 8 ശതമാനം വരെ വോട്ട് വിഹിതമുണ്ട്. ഖമ്മം, ഗ്രേറ്റർ ഹൈദരാബാദ് തുടങ്ങിയ മേഖലകളിലും ടി ഡി പിക്ക് സ്വാധീനമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ടി ഡി പിയും ജനസേനയും ബി ജെ പിയും ഒന്നിക്കുകയാണെങ്കിൽ ടി ആർ എസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ 2014 ൽ ടി ഡി പിയും ബി ജെ പിയും സഖ്യത്തിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ടി ഡി പി 72 സീറ്റിലും ബി ജെ പി 45 സീറ്റിലുമായിരുന്നു മത്സരിച്ചത്. അന്ന് ടി ഡി പിക്ക് 15 സീറ്റുകളും 15 ശതമാനം വോട്ടുകളും നേടാനായിരുന്നു. അതേസമയം ബി ജെ പിക്ക് ലഭിച്ചത് വെറും 7 ശതമാനം സീറ്റായിരുന്നു.

എന്നാൽ 2018 ൽ ബി ജെ പി ബന്ധം അവസാനിപ്പിച്ച് ടി ഡി പി കോൺഗ്രസിന് കൈകൊടുത്തു. കോൺഗ്രസ് സഖ്യത്തിൽ ടി ഡി പിക്ക് ലഭിച്ചത് 2 സീറ്റുകളും മൂന്ന് ശതമാനം വോട്ട് ഷെയറുമായിരുന്നു. തനിച്ച് മത്സരിച്ച ബി ജെ പിക്ക് ഒരു സീറ്റിൽ മാത്രം വിജയിക്കാനായി. അതേസമയം വോട്ട് ശതമാനം ഉയർത്താൻ പാർട്ടിക്കായില്ല. അതേസമയം മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യത്തിന്റെ കാര്യത്തിൽ പുനരാലോചന വേണമെന്ന വികാരം ബി ജെ പിക്കുള്ളിലും ടി ഡി പിക്കുള്ളിലും ശക്തമാണ്.നിയമസഭ തിരഞ്ഞെടുപ്പിൽ ജനസേന 35 സീറ്റുകളിൽ മത്സരിക്കുമെന്ന് നേരത്തേ പവൻ കല്യാൺ വ്യക്തമാക്കിയിരുന്നു. സഖ്യം സാധ്യമായാൽ ബി ജെ പി 70 സീറ്റുകളിൽ മത്സരിച്ചേക്കും. ബാക്കി സീറ്റുകളിൽ ടി ഡി പിയും.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications