നടന്‍ സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍; ഞെട്ടിത്തരിച്ച് സിനിമാലോകം
നമുക്ക് മുന്നില്‍ ചിരിച്ച് കൊണ്ടിരിക്കുന്ന പലരും എത്രത്തോളം വേദനയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ആര്‍ക്കുമറിയില്ല എന്നാണ് സംവിധായകന്‍ വെങ്കി കുടുമൂല പറയുന്നത്
ഹൈദരാബാദ്: തെലങ്ക് നടന്‍ സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍. വിശാഖപട്ടണത്തെ വസതിയില്‍ ആണ് സുധീര്‍ വര്‍മ്മയെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. 33 കാരനായ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. സുധീര്‍ വര്‍മ്മയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് തെലുങ്ക് സിനിമാ മേഖല.
കുന്ദനപു ബൊമ്മ, സെക്കന്‍ഡ് ഹാന്‍ഡ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ സുധീര്‍ വര്‍മ്മ ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. ഷൂട്ട് ഔട്ട് അറ്റ് അലെയര്‍ എന്ന വെബ് സീരീസിലും അദ്ദേഹം അഭിനയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ താരം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
'പുറത്തിറങ്ങി നടക്കാന്‍ വയ്യ, പ്രഖ്യാപനങ്ങള്‍ മാത്രം.. ഫണ്ട് എവിടെ?'; സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍
ജന്മനാട്ടില്‍ ജീവിതം അവസാനിപ്പിക്കാന്‍ സുധീര്‍ വര്‍മ്മ തീരുമാനിച്ചു എന്നാണ് കുടുംബവൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. സിനിമയില്‍ ഭേദപ്പെട്ട കഥാപാത്രം ലഭിക്കാന്‍ സുധീര്‍ വര്‍മ്മ ഏറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു എന്നും ഇയാള്‍ പറയുന്നു.
അതിജീവിതയെ ആരും വിളിച്ചില്ല, ദിലീപിനെ ന്യായികരിക്കാനുള്ള ഉത്സാഹം, പിആർ; ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി
സുധീര്‍ വര്‍മ്മയുടെ സംസ്‌കാരം ഇന്ന് വിശാഖപട്ടണത്ത് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുധീര്‍ വര്‍മ്മയുടെ വേര്‍പാടില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തി. സുധീര്‍ വര്‍മ്മയടൊപ്പം കുണ്ടനപ്പു ബൊമ്മയില്‍ അഭിനയിച്ച നടന്‍ സുധാകര്‍ കോമകുല ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ടാണ് ആദരാഞ്ജലി നേര്‍ന്നത്.
സുധീര്‍ വളരെ ഊഷ്മളനായ ചെറുപ്പക്കാരനായിരുന്നു എന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് നല്ല അനുഭവമായിരുന്നു എന്നും സുധാകര്‍ കോമകുല പറഞ്ഞു. സുധീര്‍ വര്‍മ്മ ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാനാവുന്നില്ല എന്നും സുധാകര്‍ കോമകുല പറഞ്ഞു.
സംവിധായകന്‍ വെങ്കി കുടുമൂലയും സുധീര്‍ വര്‍മ്മക്ക് ആദരാഞ്ജലി നേര്‍ന്ന് രംഗത്തെത്തി. പുഞ്ചിരിയോടെ നമുക്ക് മുന്നില്‍ കാണപ്പെടുന്നവരെല്ലാം വലിയ വേദന മറച്ച് നില്‍ക്കുന്നവരായിരിക്കും. മറ്റുള്ളവര്‍ ഏത് അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത് എന്ന് നമുക്കറിയില്ല. ദയവായി എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറൂ എന്നാണ് വെങ്കി കുടുമൂല ട്വീറ്റ് ചെയ്തത്.