കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം: ബ്രിക്സ് ഉച്ചകോടിയിൽ മോദി

Google Oneindia Malayalam News

ദില്ലി: കോവിഡ് വ്യാപനത്തിനിടെ ക്കിടയിൽ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക (ബ്രിക്സ്) ഗ്രൂപ്പിന്റെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.

കോൺഗ്രസിൽ വീണ്ടും ഭിന്നത കനക്കുന്നു, സോണിയയെ പ്രതിരോധിച്ച് ഗെഹ്ലോട്ട്, സിബലിനെ തളളികോൺഗ്രസിൽ വീണ്ടും ഭിന്നത കനക്കുന്നു, സോണിയയെ പ്രതിരോധിച്ച് ഗെഹ്ലോട്ട്, സിബലിനെ തളളി

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുത്തിട്ടുള്ളത്. "ആഗോള സ്ഥിരത, സുരക്ഷ, നൂതന വളർച്ച" എന്ന വിഷയവുമായി മോദി വെർച്വൽ ബ്രിക്‌സ് എന്നീ വിഷയങ്ങളിലാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. അന്തർ-ബ്രിക്സ് സഹകരണം, ബഹുരാഷ്ട്ര വ്യവസ്ഥയെ പരിഷ്കരിക്കുക, കൊവിഡിന്റെ ആഘാതം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, വ്യാപാരം, ആരോഗ്യം, ഊർജ്ജം എന്നിവ പോലുള്ള പ്രധാന ആഗോള പ്രശ്‌നങ്ങളാണ് ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം ട്വീറ്റിൽ അറിയിച്ചത്.

17123957o4g93fmy-1605

ഇന്ത്യ-ചൈന അതിർത്തി തർക്കം ഉടലെടുത്തതിന് പിന്നാലെ മെയ് മാസത്തിന് ശേഷം രണ്ടാം തവണയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും വിർച്വൽ യോഗത്തിൽ പങ്കെടുക്കുന്നത്. നേരത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെയും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാവരും ഒരു ബോട്ടിലെ യാത്രക്കാരാണെന്നും നമുക്ക് മുമ്പിലുള്ളത് വലിയ വെല്ലുവിളികളാണെന്നുമാണ് ഉച്ചകോടിയിൽ പങ്കെടുത്ത ഷീ ജിൻ പിങ്ങ് പ്രതികരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീകരവാദം സംബന്ധിച്ച പരാമർശത്തിൽ പ്രതികരിച്ച ഷീ ജിൻ പിങ് എപ്പോഴും കുടുംബത്തിൽ ഒരു മോശം ശക്തി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭീകരതയെന്നാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പ്രതികരിച്ചത്. "ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തീവ്രവാദം. തീവ്രവാദികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്, ഈ പ്രശ്‌നം സംഘടിതമായാണ് കൈകാര്യം ചെയ്യുന്നതെന്ന് മോദി പറഞ്ഞു. "2021 ൽ ബ്രിക്സ് കൂട്ടായ്മയ്ക്ക് 15 വർഷം പൂർത്തിയാക്കും. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ എടുത്ത വിവിധ തീരുമാനങ്ങൾ വിലയിരുത്തുന്നതിന് ഞങ്ങളുടെ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ കഴിയൂ എന്നും മോദി പറഞ്ഞു.

യുഎൻ സുരക്ഷാ സമിതിയുടെയും ഐ‌എം‌എഫ്, ലോകാരോഗ്യ എന്നീ സംഘടനകളുടെയും പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. "സ്വാശ്രയവും ഊർജ്ജസ്വലവുമായ ഇന്ത്യയ്ക്ക് ശേഷമുള്ള കോവിഡ് ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും," അദ്ദേഹം പറഞ്ഞു. കോവിഡ് -19 പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും മാനവികതയുടെ താൽപ്പര്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു.

English summary
Terrorism, Coronavirus vaccine, self-reliant India: PM Modi said at 12th Brics summit 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X