പുൽവാമയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി; തിരച്ചലിൽ നിരവധി വസ്തുക്കളും കണ്ടെത്തി!
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. പ്രദേശത്ത് പോലീസും സൈന്യവും നടത്തിയ തെരച്ചിലിൽ നിരവധി വസ്തുകളും കണ്ടെത്തി. പുൽവാമയിലെ മാണ്ടൂണയിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്.
വയനാട്ടുകാര്‍ക്കായി ട്വിറ്ററില്‍ പുതിയ അക്കൗണ്ട് തുറന്ന് രാഹുല്‍; ട്വീറ്റുകളെല്ലാം മലയാളത്തില്‍
കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. 44 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് . സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തു നിറച്ച കാർ ഇടിച്ച് നിർത്തുകയായിരുന്നു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ചാവേറായ ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണ് കാർ ഓടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ യഥാർത്ഥ ഉടമയെ എൻഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ജമ്മുവില്‍ നിന്ന് 78 ബസുകളിലായി 2500 സൈനികരാണ് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികൾ നല്‍കിയിരിക്കുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പ് ചുവന്ന നിറത്തിലുള്ള ഇക്കോ കാറിൽ പതിവായി ഒരാൾ കോൺവേയ്ക്ക് സമീപത്തായി വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.