കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരെ വിറപ്പിച്ച് യുവതിയുടെ പ്രേതം!! മന്ത്രവാദികള്‍ ആശുപത്രിയില്‍, പുനര്‍ജനിക്കാനും പൂജ

മൂന്ന് വര്‍ഷം മുമ്പാണ് മീര ആശുപത്രിയില്‍ വച്ച് മരിച്ചത്. പക്ഷേ, ഇപ്പോഴും ഇവരുടെ ആത്മാവ് ആശുപത്രി വിട്ടുപോയിട്ടില്ലത്രെ.

  • By Ashif
Google Oneindia Malayalam News

ആശുപത്രിയില്‍ വച്ച് മരിച്ച യുവതിയുടെ ആത്മാവ് ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും കുടുംബത്തെയും അലട്ടുന്നു. ആത്മാവിന് മോക്ഷം ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം? ഒടുവില്‍ യുവതിയുടെ വീട്ടുകാര്‍ ബാധയൊഴിപ്പിക്കല്‍ പൂജകള്‍ നടത്തി. എല്ലാം ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും ഒത്താശയോടെ.

ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്, ഒടുവില്‍ സംഭവിച്ചത്...ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്, ഒടുവില്‍ സംഭവിച്ചത്...

ശാസ്ത്രം പുരോഗതിയുടെ അത്യുന്നതിയില്‍ എത്തിയിട്ടും മന്ത്രവാദത്തിനു ഇപ്പോഴും നല്ല ഡിമാന്റ് ആണ്. രാവിലൈ ആശുപത്രിയിലേക്ക് കുടുംബം വന്നത് അറിയപ്പെട്ട മന്ത്രവാദികളുമായി. പിന്നെ മണിക്കൂറുകള്‍ നീണ്ട പൂജ. രസകരമായിരുന്നു ഈ കാഴ്ചകള്‍....

മോദി തന്ത്രം ഫലിക്കുന്നു; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ കുതിപ്പ്, ഒറ്റയടിക്ക് മറികടന്നത് 30 രാജ്യങ്ങളെമോദി തന്ത്രം ഫലിക്കുന്നു; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ കുതിപ്പ്, ഒറ്റയടിക്ക് മറികടന്നത് 30 രാജ്യങ്ങളെ

വൃദ്ധന്റെ പ്രേതവും

വൃദ്ധന്റെ പ്രേതവും

ആശുപത്രിയില്‍ മരിച്ച യുവതിയുടെ മൃതദേഹം മാത്രമല്ല അധികൃതരെയും വീട്ടുകാരെയും അലട്ടുന്നത്. അടുത്തിടെ മരിച്ച വൃദ്ധന്റെ പ്രേതവും ആശുപത്രയില്‍ അലഞ്ഞുതിരിയുന്നുണ്ടത്രെ.

പൂജകളും മന്ത്രവാദവും

പൂജകളും മന്ത്രവാദവും

രാജസ്ഥാനിലെ കോട്ടയിലുള്ള പ്രമുഖ ആശുപത്രിയായ മഹാറാവു ഭീംസിങ് ആശുപത്രിയിലാണ് സംഭവങ്ങള്‍. ഇവിടെ മരിച്ച രണ്ടു പേരുടെ ആത്മാക്കളാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്രെ. തുടര്‍ന്നാണ് പൂജകളും മന്ത്രവാദവും.

ചേലാറാം മരിച്ചത് മൂന്ന് മാസം മുമ്പ്

ചേലാറാം മരിച്ചത് മൂന്ന് മാസം മുമ്പ്

കോട്ടയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് മഹാറാവു ഭീംസിങ് ആശുപത്രി. ഇവിടെയാണ് മണിക്കൂറുകള്‍ നീണ്ട പൂജയും മന്ത്രവാദവും നടന്നത്. മൂന്ന് മാസം മുമ്പ് ചേലാറാം എന്ന വൃദ്ധന്‍ ചികില്‍സക്കിടെ മരിച്ചിരുന്നു.

സ്വപ്‌നത്തില്‍ ആത്മാവിന്റെ ശല്യം

സ്വപ്‌നത്തില്‍ ആത്മാവിന്റെ ശല്യം

മൂന്ന് വര്‍ഷം ചികില്‍സയില്‍ കഴിഞ്ഞതിന് ശേഷമാണ് ചേലാറാം മരിച്ചത്. പക്ഷേ, ഇദ്ദേഹത്തെ ബന്ധുക്കള്‍ സ്ഥിരമായി സ്വപ്‌നം കാണുന്നുണ്ട്. തനിക്ക് മോക്ഷം കിട്ടിയില്ലെന്നും ആശുപത്രിയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെന്നും ആത്മാവ് സ്വപ്‌നത്തില്‍ പറയുന്നുവെന്നാണ് ബന്ധുക്കളുടെ വാദം.

ഹിന്ദോളിക്കാര്‍ എത്തി

ഹിന്ദോളിക്കാര്‍ എത്തി

ബുന്ദി ജില്ലയിലെ ഹിന്ദോളിയിലാണ് ചേലാറാമിന്റെ ബന്ധുക്കള്‍. ചൊവ്വാഴാച കുടുംബാംഗങ്ങള്‍ എല്ലാവരുമെത്തി ആശുപത്രി അധികൃതരെ വിവരം ധരിപ്പിച്ചു. ഡോക്ടര്‍മാരോടും കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് കര്‍മങ്ങളിലേക്ക് കടന്നത്.

അധികൃതര്‍ക്കും തോന്നല്‍

അധികൃതര്‍ക്കും തോന്നല്‍

അടുത്തിടെ ആശുപത്രിയിലുണ്ടായ ചില പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായിട്ടാണോ എന്ന ആശങ്ക അധികൃതര്‍ക്കുമുണ്ടായി. എല്ലാത്തിനും പരിഹാരമായി പൂജ നടത്തുന്നത് തടയേണ്ടെന്ന് അവര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ആശുപത്രി കവാടത്തില്‍ പൂജ നടന്നത്.

സ്ഥിരമായി ആത്മാവിനെ കാണുന്നവര്‍

സ്ഥിരമായി ആത്മാവിനെ കാണുന്നവര്‍

ചേലാറാമിന്റെ സഹോദരന്‍ ദുലി ചന്ദും മകന്‍ ശിവദാസുമാണ് സ്ഥിരമായി സ്വപ്‌നം കാണുന്നത്. മോക്ഷം ലഭിക്കണമെങ്കില്‍ പൂജ നിര്‍ബന്ധമാണെന്നായിരുന്നു ഇരുവരുടെയും ആവശ്യം. അതിനിടെ കൂടുതല്‍ കുഴപ്പങ്ങള്‍ വേണ്ടെന്ന് കരുതി അധികൃതര്‍ പോലീസിനെ അറിയിച്ചു.

പോലീസെത്തിയിട്ടും കാര്യമില്ല

പോലീസെത്തിയിട്ടും കാര്യമില്ല

പോലീസെത്തിയെങ്കിലും മന്ത്രവാദികള്‍ പൂജ നിര്‍ത്തിയില്ല. വേഗം എല്ലാം അവസാനിപ്പിക്കണമെന്ന് പോലീസ് അവരോട് ആവശ്യപ്പെട്ടു. പക്ഷേ, രണ്ടുമണിക്കൂറോളം നീണ്ട പൂജയ്ക്ക് ശേഷമാണ് കുടുംബം ആശുപത്രി വിട്ടത്.

ആത്മാവിനെ സ്വതന്ത്രമാക്കി

ആത്മാവിനെ സ്വതന്ത്രമാക്കി

ആത്മാവിനെ സ്വതന്ത്രമാക്കിയെന്നും ഇനി ചേലാറാമിന് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇവര്‍ പോയി മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പു തന്നെ മറ്റൊരു മന്ത്രവാദിയും കുറച്ചാളുകളുമെത്തി.

മീരയുടെ കുടുംബവും

മീരയുടെ കുടുംബവും

സമാനമായ രീതിയില്‍ ആത്മാവിനെ മോചിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യ. സാവര്‍ നഗരത്തില്‍ നിന്നുള്ള കുടുംബമാണ് പിന്നീട് പൂജ നടത്താന്‍ എത്തിയത്. മീര എന്ന യുവതിയുടെ ആത്മാവിന്റെ ശാന്തിക്കു വേണ്ടി ആയിരുന്നുവത്രെ രണ്ടാമത്തെ പൂജ.

മൂന്ന് വര്‍ഷത്തിന് ശേഷം

മൂന്ന് വര്‍ഷത്തിന് ശേഷം

മൂന്ന് വര്‍ഷം മുമ്പാണ് മീര ആശുപത്രിയില്‍ വച്ച് മരിച്ചത്. പക്ഷേ, ഇപ്പോഴും ഇവരുടെ ആത്മാവ് ആശുപത്രി വിട്ടുപോയിട്ടില്ലത്രെ. മോക്ഷം ലഭിക്കാത്തത് കൊണ്ടാണ് ആശുപത്രി വിട്ട് ആത്മാവ് പുറത്തേക്ക് പോകാത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ മീരയെ എപ്പോഴും സ്വപ്‌നം കാണുകയും ചെയ്യുന്നുണ്ടത്രെ.

ജീവന്‍ തിരിച്ചുകിട്ടാന്‍ ഐസിയു പൂജ

ജീവന്‍ തിരിച്ചുകിട്ടാന്‍ ഐസിയു പൂജ

ഇതേ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രിലില്‍ പൂജ നടന്നത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഐസിയുവിന് മുമ്പിലായിരുന്നു പൂജ. ചികില്‍സക്കിടെ മരിച്ച യുവാവിന് ജീവന്‍ തിരിച്ചുകിട്ടാനായിരുന്നു ഈ പൂജ. പക്ഷേ, ഫലം കണ്ടില്ല. യുവാവ് മരിച്ചു. ഇതെല്ലാം നടക്കുമ്പോഴും ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്യുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

English summary
Thandric Rituals Performed at Hospital to Liberate Spirits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X