ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പാഠമുള്‍ക്കൊണ്ട് ബിജെപി
ന്യൂ ഡല്‍ഹി:ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ നിര്ബന്ധിരായിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. ബീഹാറിലെ നിലവില്‍ ഭരണത്തിലുള്ള ജെഡിയു-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി ആര്‍ജെ-ഡി കേണ്‍ഗ്രസ് മാഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ താഴെയിറക്കി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി തേജസ്വി യാദവ് അധികാരത്തിലെത്തുമെന്നും എകിസിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരി രാജ്യത്തെ ബാധിച്ചതിനുശേഷം രാജ്യത്തു നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ബീഹാറിലേത്. 15 വര്‍ഷം ബീഹാറില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ജനപ്രീതി വലിയ രീതിയില്‍ നഷ്ടപ്പെട്ടതും , ഭരണ വിരുദ്ധ വികാരവും എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. കൂടാതെ കേന്ദ്രത്തിന് കോവിഡ് മഹാമാരിയെ വേണ്ടത്ര രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതും, ലോക്ഡൗണ്‍ സമയത്തെ അതിഥി തൊഴിലാളികളോടു കേന്ദ്രം കാണിച്ച അവഗണനയും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയായി എന്നതാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ബീഹാറിലടക്കം നിരവധി സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികള്‍ ലോകഡൗണ്‍ സമയത്ത് ആയിരക്കണക്കിന് മൈലുകള്‍ താണ്ടി വീടുകളിലേക്ക് എത്തിച്ചേരുന്ന ഹൃദയം നുറുക്കുന്ന കാഴ്ച്ചക്ക് രാജ്യം സാക്ഷിയായിരുന്നു.

രാജ്യത്തെ ബാധിച്ച സാമ്പത്തികതകര്‍ച്ചയും, തൊഴിലില്ലായമയെയും അവഗണിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇനി കഴിയില്ലെന്നാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് തുറന്ന് കാട്ടുന്നത്. പാക്കിസ്താനും ചൈനയുമായി നിലനില്‍ക്കുന്ന ദേശീയ പ്രശ്നങ്ങളും, പൗരത്വ ഭേദഗതി ബില്ലുമാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രധാനമന്ത്രി നരനേദ്ര മോദി ഉയര്‍ത്തിക്കാട്ടിയത്. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ നാല് വട്ടം ബീഹാറിലെത്തിയ നരേന്ദ്ര മോദി 16 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്.ബീഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്ന സീറ്റുകള്‍ നരേന്ദ്രമോദിയുടെ സ്വാധീനത്താലാകുമെന്നും, നിതീഷ്കുമാറിന്റെ സഖ്യം ഗുണം ചെയ്യില്ലെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.
Recommended Video
പശ്ചിമ ബംഗാളിലും, അസാമിലും നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാാനൊരുങ്ങുന്ന ബിജെപിക്ക് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാല്‍ മാത്രമേ വിജയം കൈവരിക്കാനാകൂ എന്ന് വ്യക്തമാണ്. ബീഹാറില്‍ മുസ്ലീം യാദവ് വോട്ടുകളുടെ ധ്രൂവികരണം മാത്രമല്ല സംസ്ഥാനത്തെ യുവാക്കളുടെ വോട്ടുകള്‍ കൂടുതലും ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം മഹാസഖ്യത്തിന് അനുകൂലമായി എന്ന നിഗമനവും ബിജെപിയെ പുനര്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംസ്ഥാനത്തെ യുവാക്കളെ ബിജെപിയിലേക്ക് അടിപ്പിക്കാനാകുമെന്നാണ് നേതാക്കള്‍ കണക്കു കൂട്ടുന്നത്. പൗരത്വ ബില്ല് ഉയര്‍ത്തിക്കാട്ടി ബംഗാളില്‍ വോട്ട് നോടാനാകുമെന്നും ബിജെപി കണക്കു കൂട്ടുന്നു.ബംഗാളില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിക്കസേരയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമ്താ ബാര്ജിക്കെതിരായി ഉയര്‍ന്നുവന്ന ജനവിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോവിഡ് മഹാമാരിക്കു ശേഷം ജങ്ങള്‍ എങ്ങനെയാണ് തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുക എന്നത്് വരുന്നതിരഞ്ഞെടുപ്പുകളില്‍ വ്യക്താമാകും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications