Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യ, നീരവ് മോദി എന്നിവരെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൽഹി; ബ്രിട്ടണിൽ അഭയം പ്രാപിച്ചിരിക്കുന്ന സാമ്പത്തിക പിടികിട്ടാപ്പുള്ളികളായ വിജയ് മല്യ, നീവര് മോദി എന്നിവരുടെ വിഷയത്തിൽ നയം വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇവരെ ഇന്ത്യക്ക് കൈമാറാൻ തന്റെ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും. എന്നാൽ നിയമപരമായ സാങ്കേതികതകൾ ഈ ദൗത്യം വളരെ ബുദ്ധിമുട്ട് ഉള്ളതാക്കുകയാണെന്നും ജോൺസൺ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ മറുപടി നൽവേയാണ് ജോൺസൺ ഇക്കാര്യം വിശദീകരിച്ചത്.

അവർ കുറ്റം ചെയ്തത് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ അവരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് യുകെ സർക്കാർ ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് നിയമസംവിധാനം ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളെ താൻ സ്വാഗതം ചെയ്യുന്നില്ലെന്നും ജോൺസൺ പറഞ്ഞു. "നിങ്ങൾ പരാമർശിച്ച രണ്ട് വ്യക്തികളെ കൈമാറാൻ നിയമപരമായ ഒരുപാട് സാങ്കേതികതകളുണ്ട്. എന്നാൽ അവരെ ഇന്ത്യക്ക് കൈമാറാൻ യുകെ സർക്കാർ ഇതിനോടകം തന്നെ ഉത്തരവ് ഇട്ടിട്ടുണ്ട്." ബോറിസ് ജോൺസൺ പറഞ്ഞു.

 boris-johnson

"ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് വരുന്ന കഴിവും മിടുക്കും ഉള്ള ആളുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ നിയമം ഒഴിവാക്കാൻ നമ്മുടെ നിയമസംവിധാനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾ സ്വീകരിക്കില്ല." ജോൺസൺ കൂട്ടിച്ചേർത്തു. അതേ സമയം ബാധ്യത ഉണ്ടാക്കി പലായനം ചെയ്തവരുടെ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുൻ ഗണനാ വിഭാ ഗത്തിൽ പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്ല പറഞ്ഞു. പ്രതികൾ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ നേരിടാൻ തിരിച്ചുവരണം എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള പ്രത്യേക പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രിംഗ്ല.

ഇന്ത്യ ഉന്നയിച്ച കാര്യങ്ങൾ പ്രധാനമന്ത്രി ജോൺസന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ ഇന്ത്യൻ ആശങ്കകളോട് താൻ വളരെ സെൻസിറ്റീവ് ആണെന്നും തനിക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞതായി ശ്രിംഗ്ല കൂട്ടിച്ചേർത്തു. അതേ സമയം വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നീ സാമ്പത്തിക കുറ്റവാളികൾ വൻ ബാധ്യതയാണ് പൊതുമേഖല ബാങ്കുകൾക്ക് ഉണ്ടാക്കിയത്. സർക്കാർ പാർലമെന്റിനെ അറിയിച്ച കണക്കനുസരിച്ച് ഈ മൂന്ന് കുറ്റവാളികൾ മാത്രം പൊതുമേഖല ബാങ്കുകൾക്ക് ഉണ്ടാക്കിയ നഷ്ടം മൊത്തം 22,585.83 കോടി രൂപയാണ്.

Recommended Video

cmsvideo
    'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+