ടുക്ഡേ ടുക്ഡേ ഗ്യാംഗ് ഉണ്ടെന്ന് ശശി തരൂർ, കേന്ദ്രത്തിന് പരിഹാസം, അവരാണ് രാജ്യം ഭരിക്കുന്നത്!
Recommended Video
ദില്ലി: ടുക്ഡേ ടുക്ഡേ ഗ്യാംഗ് ഉണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്നതെന്നും ശശി തരൂരിന്റെ പരിഹാസം. ടുക്ഡേ ടുക്ഡേ ഗ്യാംഗിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത് സംബന്ധിച്ചാണ് ശശി തരൂരിന്റെ പ്രതികരണം. ടുക്ഡേ ടുക്ഡേ ഗ്യാംഗ് ആണ് രാജ്യം ഭരിക്കുന്നതെന്നും രാജ്യത്തെ വിഭജിക്കുന്നതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗ് ആരാണെന്നും എങ്ങനെയാണ് അതിന്റെ തുടക്കമെന്നും ആരൊക്കെയാണ് അംഗങ്ങള്‍ എന്നും എന്തുകൊണ്ട് യുഎപിഎ പ്രകാരം നിരോധിക്കുന്നില്ല എന്നുമടക്കമുളള ചോദ്യങ്ങളുമായി വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ അപേക്ഷ എത്തിയത്. എന്നാല്‍ ടുക്ഡേ ടുക്ഡേ ഗ്യാംഗിനെ കുറിച്ച് വിവരമൊന്നുമില്ല എന്നാണ് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത്.

സാമൂഹ്യ പ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിനെ കുറിച്ച് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. 2016 മുതലാണ് ബിജെപി നേതാക്കളും മറ്റും ടുക്ഡേ ടുക്ഡേ ഗ്യാംഗ് എന്ന പേര് വ്യാപകമായി ഉപയോഗിച്ച് തുടങ്ങുന്നത്. രാജ്യത്തെ വിഭജിക്കാനാഗ്രഹിക്കുന്ന സംഘം എന്ന അര്‍ത്ഥത്തിലാണ് ഈ പേരുപയോഗിക്കുന്നത്. ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണം നടന്നതിന് പിന്നാലെയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളെ ഉന്നംവെച്ച് ഈ പേര് ഉപയോഗിച്ച് തുടങ്ങുന്നത്.
അടുത്തിടെ ദില്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ദില്ലിയിലെ ടുക്ഡെ ടുക്ഡെ ഗ്യാംഗിനെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സാകേത് ഗോഖലെയുടെ ഹര്‍ജിയില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇന്റലിജന്‍സിന്റെയോ മറ്റേതെങ്കിലും ഏജന്സിയുടേയുമോ ഒരു റിപ്പോര്‍ട്ടിലും ടുക്ഡേ ടുക്ഡേ ഗ്യാംഗിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കേന്ദ്രത്തെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്ക്കറിയുന്നതിനേക്കാള് ടുക്ഡേ ടുക്ഡേ ഗ്യാംഗിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് ആഭ്യന്തര മന്ത്രിക്കാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ആരാണ് ഇന്ത്യയെ വിഭജിക്കുന്നത് എന്ന് രാ്ജ്യത്തിന് അറിയാമെന്നും സിബല്‍ പറഞ്ഞു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം










Click it and Unblock the Notifications