തോക്കുമായി കയറി ജ്വല്ലറിയിൽ മോഷണം; 'ബുദ്ധിമാന്മാരായ' കള്ളന്മാർക്ക് പറ്റിയത് കിടിലൻ അബദ്ധം!!
ദില്ലി: തോക്കുമായി ജ്വല്ലറിയിൽ കയറി നാലംഘ സംഘത്തിന്റെ വിളയാട്ടം. മോഷണം നടത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാൻ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിനു പകരം കൊണ്ടുപോയത് ടിവിയുടെ സെറ്റ് ടോപ് ബോക്സ്. ഔട്ടര്‍ ദില്ലിയിലെ ബീഗംപുറില്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം നടന്നത്.
സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!
നാലംഗസംഘം 25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കുകയായിരുന്നു. പിന്നീടാണ് തെളിവ് ഇല്ലാതാക്കാനായി സിസിടിവിയുടെ റെക്കോര്‍ഡറും തട്ടിയെടുക്കാൻ സംഘം തീരുമാനിച്ചത്. മോഷണത്തിന്റെയും മോഷ്ടാക്കളുടെയും ദൃശ്യങ്ങള്‍ വ്യക്തമായി സിസി.ടിവിയുടെ വീഡിയോ റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് മിനുട്ടുകൾകൊണ്ട് തന്നെ ഒരു മോഷ്ടാവിനെ തിരിച്ചരിയാനും പോലീസിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച ഉച്ചയോടെ ജ്വല്ലറിയിലേക്ക് ഉപഭോക്താക്കളെന്ന വ്യാജേന രണ്ടുപേര്‍ എത്തുകയായിരുന്നു. ആ സമയത്ത് ഉടമ ഗുല്‍ഷന്‍ മാത്രമേ ജ്വല്ലറിയിലുണ്ടായിരുന്നുള്ളു. പിന്നീടാണ് മറ്റു രണ്ടുപേര്‍ കൂടിയെത്തുന്നത്. ഇവര്‍ ആരും മുഖം മറച്ചിട്ടുമില്ലായിരുന്നു. മൂന്ന് പേരുടെ ക്യ്യിൽ തോക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മോഷണം ചെറുക്കുന്നതിനിടെ ഗുല്‍ഷന് മർദ്ദനമേൽക്കേണ്ടിയും വന്നിട്ടുണ്ട്.