ആറ് വര്‍ഷത്തിനിടെ കുട്ടിക്കടത്തില്‍ കുതിപ്പ്; ഈ 3 സംസ്ഥാനങ്ങളില്‍ അപകടകരമായ വളര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടിക്കടത്ത് കേസുകളില്‍ വന്‍ വളര്‍ച്ചയെന്ന് പഠനം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2016നും 2022നും ഇടയിലുള്ള ആറ് വര്‍ഷ കാലയളവിലാണ് അപകടകരമായ നിലയില്‍ കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ 68 ശതമാനമാണ് കുട്ടിക്കടത്ത് കേസുകളിലെ വര്‍ധനവെന്നും കൈലാഷ് സത്യാര്‍ത്ഥി ഫൗണ്ടേഷനും, ഗെയിം 24-7നും ചേര്‍ന്ന് തയ്യാറാക്കിയ പഠനത്തില്‍ പറയുന്നു.
മനുഷ്യക്കടത്തിനെതിരെയുള്ള ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പുറത്തുവിട്ടതാണ് ഈ റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടിക്കടത്ത് വര്‍ധിച്ചുവരുന്നുവെന്ന മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്. യുപി, ബീഹാര്‍, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ കുട്ടിക്കടത്ത് വ്യാപകമാണെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. രാജ്യത്ത് കുട്ടിക്കടത്തിന്റെ ഹോട്ട്സ്പോട്ടായി റിപ്പോര്‍ട്ടില്‍ പറയുന്നത് ജയ്പൂരാണ്. ആദ്യ അഞ്ചിലെ ബാക്കിയുള്ള നാല് നഗരങ്ങളും ഡല്‍ഹിയിലാണ്.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 262 ജില്ലകളിലായിട്ടുള്ള കുട്ടിക്കടത്തിന്റെ ഡാറ്റയാണ് ഇവര്‍ ശേഖരിച്ചത്. 2016 മുതല്‍ 2022 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഈ ആറ് വര്‍ഷ കാലയളവില്‍ 13549 കുട്ടികളെയാണ് മനുഷ്യക്കടത്ത് സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെല്ലാം 18 വയസ്സിന് താഴെയുള്ളവരാണ്. രക്ഷപ്പെടുത്തിയ കുട്ടികളില്‍ 80 ശതമാനവും 13നും പതിനെട്ടിനും ഇടയിലുള്ളവരാണ്.രക്ഷപ്പെടുത്തിയതില്‍ 13 ശതമാനത്തിന് 9 മുതല്‍ 12 വരെയാണ് പ്രായം.
രണ്ട് ശതമാനത്തില്‍ അധികം കുട്ടികള്‍ക്ക് 9 വയസ്സില്‍ താഴെ മാത്രമാണ് പ്രായം. പല പ്രായത്തിലുള്ള കുട്ടികളെയാണ് കുട്ടിക്കടത്തുകാര്‍ ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാജ്യത്ത് ബാലവേല രൂക്ഷമായ വാണിജ്യ മേഖലകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ജോലിക്കാരായി കൂടുതലും ഹോട്ടലുകളും, ധാബകളുമാണ് നിയമിക്കുന്നത്. 15.6 ശതമാനമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം.
വാഹന-ഗതാഗത മേഖലയില്‍ 13 ശതമാനവും. തുണിത്തരങ്ങളുടെ കച്ചവട മേഖലയില്‍ 11.18 ശതമാനവും ജോലി ചെയ്യുന്നുണ്ട്.അഞ്ച് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ കോസ്മറ്റിക് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിയിലാണ് കുട്ടിക്കടത്ത് പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കുതിച്ചിരിക്കുന്നത്. കൊവിഡിന് മുമ്പ് 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 267 കുട്ടിക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കൊവിഡിന് ശേഷം അത് 1214 ആയിട്ടാണ് വര്‍ധിച്ചത്.
2021-22 വര്‍ഷത്തിലെ കണക്കാണിത്. കര്‍ണാടകയില്‍ ഇത്തരംകേസുകളില്‍ പതിനെട്ട് മടങ്ങാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ആറ് കേസുകലില്‍ നിന്ന് 110 കേസുകളായിട്ടാണ് കുതിച്ചത്. സര്‍ക്കാരിന്റെയും പോലീസ് അടക്കമുള്ളവരുടെയും നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications