ഭഗവൽ സിങ്ങിന്റെ ഫ്രണ്ട്‍ലിസ്റ്റിൽ നിന്ന് ചാടാൻ ചങ്ങാതിമാരുടെ തിരക്ക്, മുങ്ങിയത് 1500ലധികം പേർ
പത്തനംതിട്ട: ഭഗവൽ സിങ്ങിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽനിന്ന് പുറത്ത് കടക്കാൻ ചങ്ങാതിമാരുടെ മത്സരം. രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ കേസിൽ ഇയാളെ പോലീസ് പിടികൂടിയതോടെയാണ് ഫ്രണ്ടസ് ലിസ്റ്റിലെ ചങ്ങാതിമാരുടെ വെപ്രാളം.
ഫേസ്ബുക്കിൽ ഏറെ ഇഷ്ടക്കാരെ സമ്പാദിച്ച ഭഗവൽ സിങ്ങിന്റെ ഫ്രണ്ടസ് ലിസ്റ്റിൽ സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അയ്യായിരത്തോളം പേരാണ് ഉണ്ടായിരുന്നത്. കേസിൽ ഇയാൾ അറസ്റ്റിലായതോടെ ഫ്രണ്ട് ലിസ്റ്റ് ചുരുങ്ങാൻ തുടങ്ങി. മണിക്കൂറുകൾക്കകം 1500ലധികം പേരാണ് ഇയാളെ അൺഫ്രണ്ട് ചെയ്തത്.

വൈകീട്ട് ആറുമണിയോടെ സുഹൃത്തുക്കളുടെ 5000ത്തിൽ നിന്ന് 3200 ആയി ചുരുങ്ങി. ഇയാളുടെ കവിതകൾക്ക് അഭിനന്ദനമർപ്പിച്ച ആളുകൾ പരിഹസിച്ചും ചീത്തവിളിച്ചുമാണ് നിലവിൽ എത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള പോസ്റ്റിലും കമന്റുകൾ വ്യാപകമായിട്ടുണ്ട്.
കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ സെപ്തംബർ 27 ന് തുടങ്ങിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.
ഭഗവല്‍ സിംഗും ഭാര്യയും രണ്ട് സ്ത്രീകളെ പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി നടത്തുകയായിരുന്നു. എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
മൊബൈൽ ടവർ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം കണ്ടെത്തിയത്. തിരുവല്ലയിൽ എത്തിച്ച സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു.സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി ഏജന്റ് ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇലന്തൂരിൽ നടന്ന ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടിയും സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.
ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോ ആളുകളും മുന്നോട്ടു വരണം. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഭഗവല്‍ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ ആണെന്നാണ് ബിജെപിയുടെ ആരോപണം. അതുകൊണ്ട് തന്നെ കേസ് മാഞ്ഞ് പോകരുതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
നരബലിക്ക് പിന്നിൽ സിപിഎം പ്രാദേശിക നേതാവാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications