വൈദ്യുതി ഇല്ലാതായിട്ട് 36 മണിക്കൂര്‍, ചണ്ഡീഗഡില്‍ വെള്ളവും വെളിച്ചവുമില്ല; കാരണം ഇതാണ്
ചണ്ഡീഗഡ്: വൈദ്യുതി വകുപ്പ് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്കിനെത്തുടര്‍ന്ന് ചണ്ഡീഗഢിന്റെ ചില ഭാഗങ്ങളില്‍ വെള്ളവും വൈദ്യുതിയും ഇല്ലാതായിട്ട് 36 മണിക്കൂറില്‍ അധികമായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും ജലവിതരണവും ഇല്ലാതായി.
പണിമുടക്കിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല രീതിയില്‍ അസൂത്രണം ചെയ്ത നഗരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന പലയിടങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പണിമുടക്കിനെ തുടര്‍ന്ന പല ആശുപത്രികളും ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. ജനറേറ്റര്‍ സൗകര്യം പോലുള്ള ബാക്കപ്പ് പ്ലാനുകളുണ്ട്. എന്നാല്‍ ഒരു ആശുപത്രിയുടെ 100 പ്രവര്‍ത്തനങ്ങളും ജനറേറ്ററുകളിലൂടെ മാത്രം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. അതിനാല്‍, ഞങ്ങള്‍ നേരത്തെ തീരുമാനിച്ച ശസ്ത്രക്രിയകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവന്നെന്ന് ചണ്ഡീഗഡ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ സുമന് സിംഗ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടി. വൈദ്യുതി വകുപ്പ് സ്വകാര്യവല്ക്കരിക്കുന്നതിനെതിരെയാണ് വൈദ്യുതി ജീവനക്കാര്‍ സമരം നടത്തുന്നത്. സമരം പിന്‍വലിക്കാന്‍ കേന്ദ്ര ഭരണ പ്രദേശത്തെ ഉപദേശകന് ധരംപാല്‍ പവര്‍മെന്‍സ് യൂണിയനുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

സ്വകാര്യവല്‍ക്കരണം തങ്ങളുടെ തൊഴില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നും പ്രതിഷേധിക്കുന്ന ജീവനക്കാര്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം, ചണ്ഡീഗഡ് ഭരണകൂടം അവശ്യ സേവന പരിപാലന നിയമം നടപ്പിലാക്കി, ആറ് മാസത്തേക്ക് വൈദ്യുതി വകുപ്പിന്റെ പണിമുടക്ക് നിരോധിച്ചിരുന്നു.

വൈദ്യുതി വിതരണം നിലനിര്‍ത്താന്‍ തങ്ങള്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചണ്ഡീഗഡ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടെഹ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താമസക്കാരും വ്യാപാരികളും പരാതിപ്പെടുകയാണ്. നഗരത്തിലെ ചില യൂണിറ്റുകളിലെ വ്യാവസായിക ഉല്‍പ്പാദനത്തെയും ഉല്‍പ്പാദനത്തെയും പവര്‍ കട്ട് ബാധിച്ചിട്ടുണ്ട്.

അതേസമയം, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇന്നലെ ഇടപെട്ട് കേന്ദ്രഭരണ പ്രദേശത്തെ ചീഫ് എഞ്ചിനീയറെ ബുധനാഴ്ച വിളിച്ചുവരുത്തി. ചണ്ഡീഗഢിലെ വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാന്‍ ജസ്റ്റിസുമാരായ അജയ് തിവാരി, പങ്കജ് ജെയിന് എന്നിവര്‍ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.

പണിമുടക്കിയ ജീവനക്കാരുടെ അട്ടിമറി പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് ചണ്ഡീഗഡ് ഭരണകൂടത്തിന്റെ അഭിഭാഷകന് അനില്‍ മേത്ത ജഡ്ജിമാരോട് പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ പഞ്ചാബിനോടും ഹരിയാനയോടും തങ്ങളുടെ വൈദ്യുതി തൊഴിലാളികളോട് സഹായം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications