തൂത്തുക്കുടി വെടിവെപ്പ് കേസ്; നടൻ രജിനികാന്തിന് സമൻസ്, ജുഡീഷ്യൽ കമ്മിഷന് മുന്നിൽ ഹാജരാകണം!
ചെന്നൈ: തൂത്തുക്കുടി വെടിവയ്പ്പ് കേസിൽ നടൻ രജിനികാന്തിന് സമൻസ്. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിൽ നടൻ രജനീകാന്ത് ഹാജരാകണം. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിലാണ് സമൻസ്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞിരുന്നു.
തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമുഹ്യ വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമൻസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അർജുന ജഗദീശൻ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലാണ് പ്ലാൻറ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചിരുന്നു.
എന്നാൽ വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങി. സ്റ്റെർലൈറ്റ് പ്ലാൻറ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിക്കുകയായിരുന്നു. . രണ്ടാംഘട്ട പ്രക്ഷോഭത്തിന്‍റെ നൂറാം ദിവസമായിരുന്നു 13 പേരുടെ ജീവനെടുത്ത പോലീസ് വെടിവെപ്പ് നടത്തിയിരിക്കുന്നത്. 13 പേരുടെ മരണത്തിനു ഇടയാക്കിയ വെടിവയ്പ്പിന് ശേഷം വേദാന്ത പ്ലാന്റിന്റെ പ്രവര്‍ത്തന അനുമതി സർക്കാർ റദ്ദാക്കിയിരുന്നു.