സ്വാതന്ത്രിന് ശേഷം രാഷ്ട്രീയത്തിന് മാത്രം പ്രാധാന്യം നല്കിയവര് ആദിവാസി സമൂഹത്തെ അവഗണിച്ചു: മോദി
ദില്ലി: സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിലിരുന്നവർ രാഷ്ട്രീയത്തിന് മുൻഗണന നൽകിയതിനാൽ ആദിവാസി സമൂഹം അവഗണിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി. ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തങ്ങളുടെ ആദ്യത്തെ ജന്‍ജാതീയ ഗൗരവ് ദിവസം ആഘോഷിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''സ്വാതന്ത്ര്യം ലഭിച്ചശേഷം, രാജ്യത്താദ്യമായാണ്, ഇത്ര വലിയതോതില്‍, രാജ്യത്തെ മുഴുവന്‍ ഗിരിവര്‍ഗസമൂഹത്തിന്റെയും കലാ-സംസ്കാരികപ്രവര്‍ത്തനങ്ങളെയും, സ്വാതന്ത്ര്യപ്രസ്ഥാനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും അവര്‍ നല്കിയ സംഭാവനകളെയും സ്മരിക്കുകയും അഭിമാനത്തോടെ ആദരിക്കുകയും ചെയ്യുന്നത്.'' - അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ ധീരരായ ഗിരിവര്‍ഗപ്പോരാളികളുടെ പ്രചോദനാത്മകമായ കഥകള്‍ രാജ്യത്തിനുമുമ്പാകെ എത്തിക്കുകയും അവരെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയുംചെയ്യേണ്ടതു നമ്മുടെ കടമയാണ്. സ്വാതന്ത്ര സമര കാലത്ത് ഖാസി-ഗാരോ പ്രസ്ഥാനം, മിസോ പ്രസ്ഥാനം, കോള്‍ പ്രസ്ഥാനം എന്നിങ്ങനെ നിരവധി പോരാട്ടങ്ങളാണു വിദേശഭരണത്തിനെതിരെ നടന്നത്. തോളോടുതോള്‍ചേര്‍ന്നു പോരാടുകയും ത്യാഗങ്ങള്‍ സഹിക്കുകയുംചെയ്ത ധീരരായ ഭീലുകളെ ഒഴിവാക്കി വീര മഹാറാണാപ്രതാപിന്റെ പോരാട്ടം സങ്കല്‍പ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണത്തില്‍ ഗിരിവര്‍ഗസമൂഹത്തിന്റെ പങ്കിനെക്കുറിച്ചു ദേശീയവേദികളില്‍ ഇന്നു ചര്‍ച്ചചെയ്യുമ്പോള്‍ ചിലര്‍ ആശ്ചര്യപ്പെടുകയാണ്. ഇന്ത്യയുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതില്‍ ഗിരിവര്‍ഗസമൂഹം എത്രമാത്രം സംഭാവന ചെയ്തിട്ടുണ്ട് എന്ന് ഇത്തരക്കാര്‍ക്കു മനസ്സിലാകുന്നില്ല. ഗിരിവര്‍ഗസമൂഹത്തിന്റെ സംഭാവന ചിലപ്പോള്‍ രാജ്യത്തോട് പറയാതിരുന്നിട്ടുണ്ടാകം. അതല്ലെങ്കില്‍ പറഞ്ഞാല്‍ പോലും വളരെ പരിമിതമായതോതില്‍ വിവരങ്ങള്‍ നല്കിയിരിക്കാം. അതാണ് ഈയവസ്ഥയ്ക്കു കാരണം. ''സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളോളം രാജ്യത്തു ഭരണംനടത്തിയവര്‍ തങ്ങളുടെ സ്വാര്‍ത്ഥരാഷ്ട്രീയത്തിന് മുന്‍ഗണന കൊടുത്തതിനാലാണ് ഇത് സംഭവിച്ചത്'' - മോദി പറഞ്ഞു.
പാവപ്പെട്ടവര്‍ക്കു വീടുകള്‍, ശുചിമുറികള്‍, സൗജന്യ വൈദ്യുതി-പാചകവാതകകണക്ഷനുകള്‍, സ്കൂള്‍, റോഡ് , സൗജന്യചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ലഭിക്കുന്ന അതേവേഗതയില്‍ ഗിരിവര്‍ഗമേഖലകളിലും ഇന്നു ലഭിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ ക്ഷേമപദ്ധതികളിലും, ഉയര്‍ന്ന അനുപാതത്തില്‍ ഗിരിവര്‍ഗജനസംഖ്യയുള്ള, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കാണു മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പത്തിന്റെയും വിഭവങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ ഗിരിവര്‍ഗമേഖല എന്നും സമ്പന്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ , ''നേരത്തെ ഗവണ്മെന്റിന്റെ ഭാഗമായിരുന്നവര്‍ ഈ മേഖലകളെ ചൂഷണം ചെയ്യുന്ന നയമാണ് പിന്തുടര്ന്നത്. ഈ മേഖലകളുടെ സാധ്യതകള്‍ ശരിയായി വിനിയോഗിക്കുക എന്ന നയമാണു ഞങ്ങള്‍ പിന്തുടരുന്നത്'', അദ്ദേഹം പറഞ്ഞു. വനനിയമങ്ങളില്‍ മാറ്റംവരുത്തി ഗിരിവര്‍ഗസമൂഹത്തിനു വനവിഭവങ്ങള്‍ ലഭ്യമാക്കിയതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.
പത്മപുരസ്കാരങ്ങള്‍ അടുത്തിടെയാണു നല്‍കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗിരിവര്‍ഗമേഖലയില്‍നിന്നുള്ള പുരസ്കാരജേതാക്കള്‍ രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോള്‍ ലോകം ഞെട്ടി. ഗിരിവര്‍ഗ - ഗ്രാമീണ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരാണു രാജ്യത്തിന്റെ യഥാര്‍ത്ഥ രത്നങ്ങളെന്ന് അദ്ദേഹം പ്രശംസിച്ചു. ഇന്ന്, ഗിരിവര്‍ഗവിഭാഗത്തിലെ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ ദേശീയതലത്തിലും ആഗോളതലത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്നു. നേരത്തെയുണ്ടായിരുന്ന 8-10 വിളകളെ അപേക്ഷിച്ച് നിലവില്‍ 90ലധികം വനവിഭവങ്ങള്‍ക്ക് എം എസ് പി നല്കുന്നു. ഇത്തരം ജില്ലകള്‍ക്കായി 150ലധികം മെഡിക്കല്‍ കോളേജുകള്‍ക്കു അംഗീകാരം നല്കി.
Recommended Video
2500 ല്‍ അധികം വന്ധന് വികാസ് കേന്ദ്രങ്ങള്‍ 37,000 ല്‍ അധികം സ്വയംസഹായസംഘങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് 7 ലക്ഷം തൊഴിലവസരമുറപ്പാക്കുന്നു. 20 ലക്ഷം ഭൂമി ' പട്ടയങ്ങള്‍ ' നല്‍കുകയും ഗിരിവര്‍ഗ യുവാക്കളുടെ നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധയേകുകയും ചെയ്തു. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 9 പുതിയ ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വിദ്യാഭ്യാസനയത്തില്‍ മാതൃഭാഷയ്ക്ക് ഊന്നല്‍ നല്കുന്നതു ഗിരിവര്‍ഗക്കാരെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും












Click it and Unblock the Notifications