'കോൺഗ്രസ് വിജയത്തിന് തുരങ്കം വെച്ചവരെ കണ്ടെത്തണം'; കോൺഗ്രസിൽ ആദ്യ വെടിപൊട്ടിച്ച് കുമാരി സെൽജ
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് വനിത നേതാവ് കുമാരി സെൽജ. പരാജയത്തിന് ഉത്തരവാദിയായവരെ കണ്ടെത്തണമെന്നും പാർട്ടിയുടെ പുനഃരുജ്ജീവനത്തിനായി ശക്തമായ പദ്ധതികൾ ഹൈക്കമാന്റ് ആവിഷ്കരിക്കണമെന്നും സെൽജ പറഞ്ഞു.
'കോൺഗ്രസ് പ്രവർത്തകരുടെ നിരാശകണ്ട് ഏറെ വിഷമം തോന്നുന്നു. പരാജയത്തിന്റെ കാരണം എന്തെന്ന് ഹൈക്കമാന്റ് കണഅടെത്തുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാൻ നടപടിയെടുക്കുന്നതിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും വേണം',സെൽജ പറഞ്ഞു. ഹരിയാനയിൽ ഇനി കാര്യങ്ങൾ പഴയപടിയാകില്ലെന്നും 10 വർഷത്തിന് ശേഷം അധികാരം നേടാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തുരങ്കം വെച്ചത് ആരെന്ന് കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്നതായിരുന്നു ആദ്യ മണിക്കൂറിലെ ഫലം. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ആഘോഷവും തുടങ്ങിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ബി ജെ പി തങ്ങളുടെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ആദ്യ നാല് റൗണ്ടുകൾ കഴിഞ്ഞപ്പോഴേക്കും കേവലഭൂരിപക്ഷവും മറികടന്നായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. ഒടുവിൽ സംസ്ഥാനത്ത് മൂന്നാം തവണയും ബിജെപി അധികാരം ഉറപ്പിച്ചു. 90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബി ജെ പി നേടിയത്. 37 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം.
ശക്തമായ ഭരണവിരുദ്ധ വികാരം ഉയർന്നിട്ടും എന്തുകൊണ്ട് കോൺഗ്രസിന് ഭരണം പിടിക്കാനായില്ലെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. കുമാരി സെൽജയും ഭൂപീന്ദർ സിംഗ് ഹൂഡയും തമ്മിലുള്ള അധികാര വടംവലി തുടക്കം മുതൽ തന്നെ പ്രകടമായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെൽജ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം അതിനോട് അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല സെൽജ പക്ഷത്തെ നേതാക്കളെക്കാൾ കൂടുതൽ ഹൂഡ പക്ഷത്തിനായിരുന്നു കൂടുതൽ സീറ്റുകൾ ലഭിച്ചത്. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ സെൽജയെ ജാതീയമായി അധിക്ഷേപിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം ഇരുവിഭാഗവും തമ്മിലുള്ള പരസ്യപോരിനാണ് വഴിവെച്ചത്. തുടർന്ന് സെൽജ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ഒടുവിൽ ഹൈക്കമാന്റ് ഇടപെട്ടാണ് അവരെ അനുനയിപ്പിച്ചത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications