പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു; തിരച്ചില്‍ തുടരുന്നു
ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ഏറ്റുമുട്ടല്‍. പൊലീസും സുരക്ഷാ സൈനികരും ചേര്‍ന്ന് മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുല്‍വാമയിലെ സദൂര മേഖലയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം ഷോപ്പിയാനിലെ കിലോരയില്‍ ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സെന തിരിച്ചടിക്കുകയായിരുന്നു.
Recommended Video
കഴിഞ്ഞ ദിവസമായിരുന്നു പുല്‍വാമ ബാലാക്കോട്ട് ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് മുമ്പും ശേഷവും പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 350 ഓളം ശബ്ദ സന്ദേശങ്ങള്‍ പരസ്പരം കൈമാറിയെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി 14 നായിരുന്നു ഇവിടെ ഭീകരാക്രമണം നടന്നത്.
ബാലാക്കോട്ട് ആക്രമണം നടന്നതിന് ശേഷം സാമ്പത്തിക കാര്യങ്ങളും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെകുറിച്ചും പുല്‍വാമ ദൃശ്യങ്ങള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ പരസ്പരം കൈമാറിയതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ടയില്‍ ഇന്ന് 88 കൊവിഡ് രോഗികള്‍; രോഗമുക്തി നേടിയത് 89 പേര്
ആദ്യമായി 2500 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ; ഇന്ന് 7 മരണം, രോഗമുക്തി നേടിയത് 2097 പേര്
'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'