Get Updates
Get notified of breaking news, exclusive insights, and must-see stories!

നരഭോജി കടുവയിറങ്ങി; യുവാവിനെ കടിച്ചുകൊന്നു; തലയൊഴികെയുള്ള ശരീരഭാഗങ്ങളെല്ലാം തിന്നു

പുല്‍പ്പള്ളി: വയനാട്ടില്‍ വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളെയാകെ ആശങ്കയിലാഴ്ത്തി വീണ്ടും കടുവ ആക്രമണം. ഭക്ഷണാവശ്യത്തിനായി മുളങ്കൂമ്പെടുക്കാന്‍ പോയ ആദിവാസി യുവാവിനെ കൊന്ന് ശരീരം കടുവ ഭക്ഷിച്ച നിലയില്‍. ബശവന്‍കൊല്ലി കാട്ടുനായ്ക കോളനിയിലെ മാധവദാസിന്റെ മകന്‍ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ശിവകുമാറിന്റെ ശരീരം വലിച്ചുകൊണ്ട് പോയതിന്റെ അടയാളങ്ങളും കടവുകയുടെ കാല്‍പാടുകളും പ്രദേശത്ത് കണ്ടെത്തി. ഡ്രൈവറായ ശിവകുമാര്‍ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് വീടിന് സമീപത്തെ കടവകുന്ന് വനത്തിലേക്ക് കയറിയത്.

tiger

വൈകിയിട്ടും മടങ്ങിയെത്താതായപ്പോള്‍ സൂഹൃത്തിന്റെ ജീപ്പ് ഓടിക്കാന്‍ പോയതാവാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. പിന്നീട് നാട്ടുകാരും ബന്ധുക്കളും വനത്തില്‍ നടത്തിയ തിരച്ചലില്‍ ആണ് വാക്കത്തി, ചെരുപ്പ്, ഫോണ്‍ എന്നിവ കണ്ടെത്തിയത്. അതിന്റെ പരിസരത്തൊക്കയും ചോരപ്പാടുകളും കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

Recommended Video

cmsvideo
    Maharashtra Man Escapes from the Paws of Death, Video Goes Viral | Oneindia Malayalam

    വനപാലകരും പൊലീസുമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തലയൊഴികെയുള്ള ശരീര ഭാഗങ്ങളെല്ലാം കടുവ തിന്ന് തീര്‍ത്തിരുന്നു. രണ്ടാഴ്ച്ചത്തോളമായി പ്രദേശത്ത് പലപ്പോഴായി കടുവകളെ കാണാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

    ശിവകുമാറിന്റെ മൃതദേഹം വനത്തില്‍ നിന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടവും പരിശോധനയും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. സന്ധ്യയോടെ വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. നരഭോജിയായ കടുവയെ പിടികൂടാന്‍ വനത്തില്‍ കൂട് സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒപ്പം കടുവകളുടെ നീക്കമറിയാന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

    ശിവകുമാറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് വനം മന്ത്രി രാജു പ്രഖ്യാപിച്ചു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പെരുകി വരികയാണ്. നാല് ദിവസം മുമ്പ് പ്രദേശത്ത് തൊഴുത്തില്‍ കെട്ടിയ പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഒപ്പം പ്രദേശത്ത് കൃഷിക്കായി വളര്‍ത്തുന്ന ആടിനേയും കടുവ കൊന്ന് തിന്നുകയാണ്.

    കഴിഞ്ഞ ദിവസം പച്ചക്കറിയെടുക്കുന്നതിനായി കര്‍ണ്ണാടകയിലേക്ക് പോയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ മുത്തങ്ങയില്‍ വെച്ച് കാട്ടാന ആക്രമിച്ചിരുന്നു. പരിക്കേറ്റയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ഒപ്പം തലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ മക്കിമല വനത്തില്‍ കാട്ട്‌പോത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരനും പരിക്കേറ്റിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+