Get Updates
Get notified of breaking news, exclusive insights, and must-see stories!

2024 ലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല: നരേന്ദ്ര മോദി സർക്കാർ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്കെന്ന് സർവ്വേ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവരുടേയും ശ്രദ്ധ 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ച ബി ജെ പി തികഞ്ഞ ആത്മവിശ്വാസവുമായാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ചാണെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബി ജെ പിയുമായി നേരിട്ട് പോരാടിയ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നഷ്ടമായ കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശ്വാസകരമായി തെലങ്കാനയില്‍ അധികാരം നേടാന്‍ സാധിച്ചത് മാത്രമാണ്.

 narendra-modi-

നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ സൂചിപ്പിക്കുന്ന നിരവധി സർവ്വേകളും പുറത്ത് വന്ന് കഴിഞ്ഞു. ഈ സർവ്വേകളില്‍ എല്ലാം തന്നെ രാജ്യത്ത് മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ടൈംസ് നൗ ഇടിജി സർവ്വേയും സമാനമായ ഫലമാണ് പുറത്ത് വിടുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ വീണ്ടും വിജയിക്കുമെന്നും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിനെ വലിയ മാർജിനിൽ പിന്നിലാക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.സർവേ അനുസരിച്ച്, എൻ ഡി എ 323 സീറ്റുമായി വീണ്ടും അധികാരത്തിലെത്തും. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി 163 സീറ്റില്‍ ഒതുങ്ങും.

ബി ജെ പിക്ക് മാത്രം ഏകദേശം 308-328 സീറ്റുകൾ നേടാനായേക്കും. അതേസമയം കോൺഗ്രസ് 52-72 സീറ്റുകളുമായി മറ്റൊരു മോശം പ്രകടനത്തെ അഭിമുഖീകരിക്കേണ്ടി വരും. മോദി സർക്കാരിനെ നേരിടാനായി 18 പാർട്ടികൾ ചേർന്ന് ഇന്ത്യാ ബ്ലോക്ക് രൂപീകരിക്കുന്നുണ്ടെങ്കിലും അവരുടെ കൂട്ടായ ശ്രമങ്ങൾ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ കാര്യമായി ബാധിച്ചേക്കില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു.

2019ലെ കണക്കിൽ നിന്ന് എൻഡിഎയ്ക്കും ബി ജെ പിക്കും സീറ്റുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകുമെന്ന് സർവേ സൂചിപ്പിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ബി ജെ പിക്ക് ആധിപത്യം സ്ഥാപിക്കാനാകും. 2019-ൽ, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 353 സീറ്റുകളും ബി ജെ പി 37.76% വോട്ടുകളും നേടി. എൻ ഡി എയുടെ സംയുക്ത വോട്ട് ശതമാനം 45% ആയിരുന്നു. കോൺഗ്രസിന് 52 ​​സീറ്റുകൾ മാത്രമാണ് നേടാനായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+