പാഠപുസ്തകത്തിലെ പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടി തമിഴ്നാട് സർക്കാർ; ഇനി ഇനീഷ്യൽ മാത്രം
ജാതിവാൽ നീക്കി പകരം ഇനീഷ്യൽ മാത്രമായിട്ടാകും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുക
ചെന്നൈ: തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രതിബാധിക്കുന്ന പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കുട്ടികളിൽ ജാതിപരമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജാതിവാൽ നീക്കി പകരം ഇനീഷ്യൽ മാത്രമായിട്ടാകും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുക.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
മൂന്ന് വർഷത്തിനിടെ അച്ചടി പൂർത്തിയാക്കി വിതരണം ചെയ്യാനിരുന്ന 12ൽ അധികം പാഠപുസ്തകങ്ങളിലാണ് പ്രധാനമായും ഇത്തരത്തിൽ തിരുത്തലുകൾ വരുത്തിയത്. തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി. പേരിനൊപ്പമുള്ള നാടാർ, പിള്ളൈ, ശെട്ട്യാർ, അയ്യങ്കാർ, നായിഡു, അയ്യർ തുടങ്ങിയ ജാതി വാലുകളാണ് ഒഴിവാക്കിയത്.
Recommended Video
നേരത്തെ മുൻ മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധിയും എംജിആറും സമാന തീരുമാനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു. ഇതേപാത പിന്തുടർന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഒന്നു മുതൽ പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങളിലെ ജാതിപ്പേരുകൾ നീക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
ജാതി വ്യവസ്ഥയ്ക്കെതിരായ മുന്നേറ്റങ്ങളിലൂടെയാണ് തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടി രൂപീകരിക്കുന്നത്. പെരിയാറും അണ്ണദുരൈയുമെല്ലാം തുടങ്ങിവെച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ദ്രാവിഡ പാർട്ടികൾ പിന്നീട് പ്രബലരായ കോൺഗ്രസിനെ തന്നെ ചരിത്രമാക്കികൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications