മാവോയിസ്റ്റുകൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അപഹരിക്കുന്ന പണമുപയോഗിച്ച് ആഢംബര ജീവിതം!
പറ്റ്ന: മാവോയിസ്റ്റ് നേതാക്കൾ കോടീശ്വരന്മാരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നേതാക്കളുടെ കുടുംബം ആഢംഭര ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും പ്രമുഖ മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിനും പ്രദ്യുമന് ശര്‍മ്മക്കും എതിരെയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അപഹരിച്ചുകൊണ്ടുവരുന്ന പണം ഉപയോഗിച്ച് നേതാക്കള്‍ ആഢംബര ജീവിതം നയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിഹാര്‍ഝാര്‍ഖണ്ഡ് പ്രത്യേക ഏരിയ കമ്മറ്റിയുടെ ചുമതലക്കാരനും എൺപത്തി എട്ട് കേസുകളിലെ പ്രതിയുമാണ് സന്ദീപ് യാദവ്. ഇയാളുടെ തലയ്ക്ക് ബീഹാര്‍ പോലീസ് അഞ്ചു ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഹോദരൻ ധനിക് ലാലും മാവോയിസ്റ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദ്യുമൻ അമ്പത്തൊന്ന് കേസുകളിൽ പ്രതിയാണ്. അമ്പതിനായിരം രൂപയാണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഝാർഖണ്ടിലെ മാവോയിസ്റ്റ് സ്പെഷ്യൽ ഏരിയ കമ്മറ്റി അംഗമാണ് പ്രദ്യുമൻ.

സന്ദീപിന്റെ മുത്ത മകൻ
സന്ദീപിന്റെ മൂത്തമകൻ രാഹുൽ കുമാർ പറ്റ്നയിലെ പ്രമുഖ കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയാണ്. ഔറംഗാബാദിൽ നിന്നും ഒരു സ്പോർട് ബൈക്ക് സ്വന്തം പേരിൽ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സന്ദീപ് യാദവിന്റെ ഭാര്യ
സന്ദീപ് യാദവിന്റെ ഭാര്യ ലുടുവ പഞ്ചായത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപികയാണ്. ഇവരുടെ പേരില്‍ എണ്പതു ലക്ഷം രൂപയുടെ വസ്തുവും മൂന്ന് ബാങ്ക് അക്കൗണ്ടിലായി പതിനാലു ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

250 ഏക്കര്‍ ഭൂമി വാങ്ങി
പ്രദ്യുമന് ശര്‍മ്മയുടെ സഹോദരന് പ്രമോദ് സിംഗ് ജഹാനാബാദില്‍ 250 ഏക്കര്‍ ഭൂമിയാണ് അടുത്തിടെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിരന്തര വിമാന യാത്ര
മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിന്റേയും പ്രദ്യുമന് ശര്‍മ്മയും മക്കള്‍ നിരന്തരം വിമാന യാത്രകള്‍ നടത്താറുണ്ടെന്നും ഇവരുടെ കൈവശം ആഡംബര ബൈക്കുകളുടെ ശേഖരമുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോർട്ട് കൈമാറി
ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കോപ്പി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് ബീഹാര്‍ പോലീസ് കൈമാറി.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications