Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ആദിവാസി സ്ത്രീയെ വസ്ത്രം വലിച്ചൂരി ആക്രമിച്ചു; ബിജെപി നേതാവടക്കം ഒമ്പത് പേർക്കെതിരെ കേസ്

ബംഗളൂരു; ദക്ഷിണ കർണാടകയിലെ ബെൽത്തങ്ങാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ വസ്ത്രം വലിച്ചൂരി ദേഹോപ ദ്രവം ഏൽപ്പിച്ചതിന് ബിജെപി നേതാവടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. സന്ദീപ്, സന്തോഷ്, ലോകയ്യ, ഗുലാബി, കുസുമ, സുഗുണ, അനിൽ, ലളിത, ചെന്നകേശവ എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ഇരയായ മുപ്പത്തിയഞ്ചുകാരി പറയുന്നു. ഏപ്രിൽ 19 വൈകുന്നേരം ആണ് ദാരുണമായ ഈ സംഭവം നടന്നത്. ഭൂമി പ്രശ്നത്തെ തുടർന്നുണ്ടായ തർക്കം പിന്നീട് മാനഭം ഗത്തിലേക്ക് മാറുകയായിരുന്നു. ബെൽത്തങ്ങാടി താലൂക്കിലെ ഗുരിപള്ള ഗ്രാമത്തിൽ നിരവധി ഗ്രാമവാസികൾ നോക്കി നിൽക്കേ ആയിരുന്നു സംഭവം

പോലീസ് അറിയിച്ചത് അനുസരിച്ച് ഇരയായ സ്ത്രീ നേരത്തെ 94 സി പ്രകാരം സ്ഥലം അളക്കാൻ അപേക്ഷയെ നൽകിയിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ എത്തി. തുടർന്നാണ് സ്ഥലത്ത് സംഘർഷം ഉണ്ടായത്. പ്രതികൾ ബഹളം വെക്കുകയും സർവേയർമാരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് അപേക്ഷകന്റെ മൂത്ത സഹോദരിയെ ആക്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇരയെ ഇവർ കൂട്ടം ചേർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. ശേഷം ഈ സംഭവങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. തന്റെ മൂതിർന്ന സഹോദരിക്കും അമ്മക്കും മർദ്ദനമേറ്റിട്ടുണ്ടെന്നും ഇര പറഞ്ഞു.

attack

സംഭവത്തിൽ ബെൽത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ ആദിവാസി യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ വേദന പ്രകടിപ്പിച്ച മുൻ മന്ത്രി ബി ടി ലളിത നായിക് രം ഗത്ത് വന്നു. ധർമ്മസ്ഥല ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെ ക്രൂരമായ കുറ്റകൃത്യത്തിൽ മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലളിത നായിക്. "ധർമ്മസ്ഥലയും തിരുപ്പതിയും പോലെയുള്ള തീർഥാടന കേന്ദ്രങ്ങൾ തലയെടുപ്പ് നടത്താനും സംഭാവനകൾ / വഴിപാടുകൾ നേടാനും മാത്രമാണോ ഉള്ളത്? അത്തരം സംഭവങ്ങളിൽ ഇരയായവരെ ആശ്വസിപ്പിച്ചുകൊണ്ട് അവർ മിനിമം മര്യാദ കാണിക്കണം" എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ

ഇത്തരം സംഭവങ്ങൾക്കെതിരെ ധർമ്മാധികാരി ജനങ്ങളെ ഉപദേശിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ശ്രീരാമസേന, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ ഇവിടെ ഭരണം നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. അവർ സമൂഹത്തിൽ പൊരുത്തക്കേടുണ്ടാക്കുകയും സാഹോദര്യത്തിന്റെ മനോഭാവത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്നും ലളിത നായിക് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+