ക്വിറ്റ് ഇന്ത്യ....ബിജെപിക്കാർ ഇന്ത്യ വിടുക!!ബിജെപിക്കെതിരെ പ്രചരണവുമായി മമത!!!
പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: വെള്ളക്കാരെ ഇന്ത്യയിൽ നിന്നോടിച്ച മാത്യകയിൽ ബിജെപിയെ ഇന്ത്യയിൽ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

സ്വതന്ത്രം നേടിയെടുക്കുന്നതിനായി ആരംഭിച്ച ക്വിറ്റ് ഇന്ത്യൻ പ്രസ്ഥതാനത്തിന്റെ 75ാം വാർഷികമായ ആഗസ്റ്റ് 9 നാണ് ബിജെപിയെ ലക്ഷ്യംവെച്ചുള്ള മമതയുടെ ക്വിറ്റ് ഇന്ത്യൻ പ്രചാരണത്തിന് തുടക്കും കുറിക്കുന്നത്.

ബംഗാളിൽ ക്വിറ്റ് ഇന്ത്യൻ പ്രചാരണം
രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് ബിജെപിക്കെതിരായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടിയെ കുറിച്ച് മമത പ്രഖ്യാപിച്ചത്.

ക്വിറ്റ് ഇന്ത്യ.... ബിജെപി ഇന്ത്യ വിടുക
ക്വിറ്റ് ഇന്ത്യൻ പ്രസ്താനത്തിന്റെ രണ്ടാം പതിപ്പിന്റെ ലക്ഷ്യം ബിജെപിയെ ഇന്ത്യയിൽ നിന്ന് തുരത്തുക എന്നാണ്. ബിജെപിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് മമത അണികളുമായി ആഹ്വാനം ചെയ്തു.

ബിജെപി ജനങ്ങളെ പോടിപ്പിക്കുന്നു
തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കുന്നത് ശാരദ-നാരദ കേസുകളുടെ പേരിലാണ്. അത്തരം അഴിമതി ആരോപണങ്ങളുടെ പേരിൽ കേന്ദ്രം പാർട്ടിയെ വെല്ലുവിളിക്കാൻ നോക്കണണ്ടയെന്നും മമത അണികൾക്ക് ധൈര്യം കൊടുക്കുന്നുണ്ട്

മോദി സർക്കാരിനെതിരിനെതിരെ വിമർശനം
മോദി സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇതിനു മുൻപും മമത രംഗത്തെത്തിയിരുന്നു. ബംഗാളിൽ വർഗീയല കലാപം സൃഷ്ടിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മമത രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷത്തിനനെ അമർച്ച ചെയ്യുന്നു
സർക്കാർ പ്രതിപക്ഷത്തിന്റെ പ്രവർത്തന സ്വതന്ത്യത്തിൽ ഇടപെടുന്നുവെന്നു മമത ആരോപിച്ചിരുന്നു.സർക്കാരിനെതിരെ ഉന്നയിക്കുന്ന ഒരോ ശബ്ദവും അടിച്ചമർത്താൻ ശ്രമിക്കുന്നുണണ്ട്.

ആക്രമണങ്ങൾ വർധിക്കുന്നു
മോദി സർക്കാർ ഇന്ത്യയിൽ അധികാരമേറിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവം തുടർകഥയാകുന്നുണ്ട്. വർഗീയതയുടെം പേരിലും, ബീഫിന്റെ പേരിലും , ആൾക്കൂട്ട ആക്രമത്തിലും നിരവധിപേരാണ് അക്രമത്തിന് ഇരയാകുന്നത്












Click it and Unblock the Notifications