തൃണമൂൽ പലതായി ഭിന്നിക്കപ്പെട്ടു; മമത മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി
കൊൽക്കത്ത; ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തിരഞ്ഞെടുപ്പ് നാല് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ തൃണമൂൽ കോൺഗ്രസ് പലതായി ഭിന്നിക്കപ്പെട്ടെന്നും തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനർജിയും മരുമകനും പരാജയപ്പെടുമെന്നും മോദി പറഞ്ഞു. അസന്‍സോളിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
മമത ബാനർജിക്ക് മൃതദേഹങ്ങളെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ശീലം പണ്ടേയുണ്ട്. ഇപ്പോൾ അവർ ഏപ്രിൽ 10 ന് കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ അഞ്ച് പേരുടെ "നിർഭാഗ്യകരമായ" മരണത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. നാലാംഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ചാണ് മോദിയുടെ വിമർശനം.

കൂച്ച് ബെഹറിൽ എന്താണ് സംഭവിച്ചത്.നിങ്ങൾ എല്ലാവരും ഓഡിയോ ടേപ്പ് കേട്ടിരിക്കുമല്ലോ. അഞ്ച് പേരുടെ വേദനാജനകമായ മരണത്തിന് ശേഷം ദീദി എങ്ങനെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഓഡിയോ വ്യക്തമാക്കുന്നുണ്ട്.അതേസമയം
സംഭവത്തിൽ നേരത്തേ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമതയെന്നും മോദി ആരോപിച്ചു. പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല. അവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ്. അവർ ധാർഷ്ട്യക്കാരിയാണെന്നും മോദി ആരോപിച്ചു.അതിനിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ സിഐഡി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൂഡാലോചന നടത്തിയ ആരേയും വെറുതെ വിടില്ലെന്നും മമത പറഞ്ഞു.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും












Click it and Unblock the Notifications