Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തലാഖ് മാത്രമല്ല ഹലാല, ഇദ്ദത്തും നിയമവിരുദ്ധം: ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ്

ഡൽഹി: ഏകീകൃത സിവിൽ കോഡ് (യുസിസി) സംബന്ധിച്ച നിയമം നിയമസഭയില്‍ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയോഗിച്ച സമിതി നിരവധി ശുപാർശകൾ അടങ്ങിയ നാല് വാല്യങ്ങളുള്ള 749 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിച്ചിരുന്നു. പാനൽ ഓൺലൈനായി 2.33 ലക്ഷം രേഖാമൂലമുള്ള പ്രതികരണങ്ങൾ ശേഖരിക്കുകയും 60,000 ആളുകളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു.

നിർദ്ദിഷ്ട യുസിസി നിയമം എല്ലാ വിഭാഗങ്ങളുടെയും നന്മയ്ക്ക് വേണ്ടി മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ് കാ സാത്, സബ് കാ വികാസ്' എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നതാണെന്നും ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. കൂടാതെ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്.' എന്ന മുദ്രാവാക്യം കൂടുതല്‍ പ്രാവർത്തികമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ucc-uk-

ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ്ണമായ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികൾക്ക് ഏകീകൃത വിവാഹപ്രായം, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവ യുസിസിയിലെ നിരവധി നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ലിംഗസമത്വവും സാമൂഹിക ഐക്യവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ ശുപാർശകൾ ഇന്നലെ ആരംഭിച്ച് വ്യാഴാഴ്ച വരെ തുടരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചർച്ചചെയ്യും.

യുസിസി ഡ്രാഫ്റ്റ് സിവിൽ നടപടിക്രമുങ്ങളുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. പാരമ്പര്യ അവകാശങ്ങൾ, നിർബന്ധിത വിവാഹ രജിസ്ട്രേഷൻ, പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കൽ, വിവാഹത്തിന് മുമ്പുള്ള വിദ്യാഭ്യാസം സുഗമമാക്കൽ എന്നിവയിലേക്കുള്ള നടപടിക്രമുങ്ങളും നിയമം ശുപാർശ ചെയ്യുന്നു. കൂടാതെ, വിവാഹം രജിസ്റ്റർ ചെയ്യാത്ത ദമ്പതികൾക്ക് സർക്കാർ സൗകര്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ലെന്ന നിർദേശവുമുണ്ട്.

കരട് രേഖയുടെ പ്രത്യേകതകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മതപരമായ വ്യത്യാസമില്ലാതെ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു നിയമ ചട്ടക്കൂട് സംസ്ഥാനത്ത് നിലവില്‍ വരുമെന്നാണ് സൂചന. നിയമം നിലവിൽ വന്നാൽ, പോർച്ചുഗീസ് ഭരണകാലം മുതൽ പ്രവർത്തിക്കുന്ന ഗോവയക്ക് പിന്നാലെ യുസിസി സ്വീകരിക്കുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

മുസ്ലീം വ്യക്തിനിയമമനുസരിച്ച് വിവാഹത്തെയും വിവാഹമോചനത്തെയും നിയന്ത്രിക്കുന്ന ഹലാല, ഇദ്ദത്ത്, മുത്തലാഖ് എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളായി രേഖപ്പെടുത്തും. സ്ത്രീ സമത്വത്തിന് മുൻഗണന നൽകുക, തുല്യ അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിലെ പ്രധാന വശങ്ങൾ. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനും സമിതി നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

നിർദിഷ്ട നിയമത്തിൻ്റെ പരിധിയിൽ നിന്ന് എസ്ടി ജനസംഖ്യയെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ 2.9 ശതമാനം ഗോത്രവർഗക്കാരാണെന്നാണ് കണക്കാക്കപ്പെടുന്നത്.
"ഈ കോഡിൽ അടങ്ങിയിട്ടുള്ളതൊന്നും ഏതെങ്കിലും പട്ടികവർഗ്ഗത്തിലെ അംഗങ്ങൾക്കും ഇന്ത്യൻ ഭരണഘടനയുടെ XXI-ാം ഭാഗം പ്രകാരം പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും വ്യക്തികൾക്കും ബാധകമല്ല." നിയമം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+