തെലങ്കാനയിൽ ടിആർഎസിന് കനത്ത തിരിച്ചടി; രാജ്യസഭ എംപി കോൺഗ്രസിലേക്ക്
ഹൈദരാബാദ്; തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തിയത് മുതൽ മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് കോൺഗ്രസിൽ ചേർന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഭരണ കക്ഷിയായ ടി ആർ എസിന്റെ സിറ്റിംഗ് എം പിയാണ് കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. രാജ്യസഭ എം പിയായ ഡി ശ്രീനിവാസ് ആണ് ഉടൻ കോൺഗ്രസിൽ ചേരുക. വിശദമായി വായിക്കാം

നേരത്തേ തന്നെ ഡി ശ്രീനിവാസ് കോൺഗ്രസിൽ ചേർന്നേക്കുമെന്നുളള അഭ്യൂഹങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായിരുന്നു. ഡിസംബർ 16 ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ശ്രീനിവാസ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾക്ക് ചൂട് പിടിച്ചത്.

ശ്രീനിവാസിനെ പ്രചരണത്തിനിറക്കി കോൺഗ്രസിനെ വീഴ്ത്തി മകൾക്ക് വേണ്ടി മണ്ഡലം സുരക്ഷിതമാക്കാമെന്നായിരുന്നു റാവുവിന്റെ കണക്ക് കൂട്ടൽ. എന്നാൽ തിരഞ്ഞെടുപ്പിൽ കവിത പരാജയപ്പെട്ടു. ബി ജെ പി നേതാവും ശ്രീനിവാസയുടെ മകനുമായ ധർമപുരി അരവിന്ദ് ആയിരുന്നു മണ്ഡലത്തിൽ ജയിച്ചത്. ഇതോടെ മകന് വേണ്ടി കവിതയെ പരാജയപ്പെടുത്താൻ നീക്കങ്ങൾ നടത്തിയത് ശ്രീനിവാസയാണെന്ന ആരോപണം ടി ആർ എസ് നേതാക്കൾ ശക്തമാക്കി.

തെലങ്കാന രൂപീകരിക്കുന്നത് വരെ കോൺഗ്രസിലായിരുന്ന ശ്രീനിവാസ് 2015 ലാണ് ടി ആർ എസിൽ ചേർന്നത്. പിന്നീട് സർക്കാർ ഉപദേശകനായി നിയമിതനായി. തുടർന്ന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് പാർട്ടി നോമിനേറ്റ് ചെയ്യുകയായിരുന്നു. നിസാമാബാദിൽ ശക്തനായ സ്വാധീനം ഉള്ള നേതാവാണ് ശ്രീനിവാസ. തന്റെ മകൾ കവിതയുടെ രാഷ്ട്രീയ ജീവിതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിസാമാബാദിൽ നിന്നുള്ള മുതിർന്ന നേതാവായ ശ്രീനിവാസയെ ടി ആർ എസ് തലവൻ ചന്ദ്രശേഖര റാവു പാർട്ടിയിൽ എത്തിച്ചത് എന്നാണ് വിലയിരുത്തലുകൾ.

ഇതോടെ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം പാർട്ടിയിൽ സജീവമല്ല. ഇതോടെ മകനൊപ്പം അദ്ദേഹം ബി ജെ പിയിലേക്ക് പോകുമോയെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ബിജെപിയിലേക്ക് എന്നുള്ള ചർച്ചകളും ശക്തമായി. എന്നാൽ സോണിയാ ഗാന്ധിയുമായുള്ള ചർച്ചയോടെ ഈ വരുന്ന 24 ന് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടിയിൽ നിന്ന് രാജിവെച്ചാൽ രാജ്യസഭാംഗത്വം നഷ്‌ടപ്പെടുമെന്നതിനാലാണ് ശ്രീനിവാസ് ടി ആർ എസിൽ തന്നെ തുടരുന്നതെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. 2022 ജൂണിലാണ് ശ്രീനിവാസിന്റെ കാലാവധി അവസാനിക്കുന്നത്. അതേസമയം ശ്രീനിവാസ പാർട്ടിയിലേക്ക് മടങ്ങുന്നതിനെതിരെ കോൺഗ്രസിൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഹൈക്കമാന്റിന് ഉൾപ്പെടെ നേതാക്കൾ പരാതി അയച്ചിട്ടുണ്ട്.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളി ബി ജെ പി സ്ഥാനാർത്ഥിയാകുന്ന മകൻ അരവിന്ദിനെ അദ്ദേഹം പിന്തുണയ്ക്കില്ലെന്ന് എന്താണ് ഉറപ്പെന്നാണ് നേതാക്കൾ ചോദിക്കുന്നത്. അതേസമയം തന്റെ ഇളയ മകനും മുൻ നിസാമാബാദ് മേയറുമായ ധർമപുരി സഞ്ജയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടിയാണ് ശ്രിനീവാസിന്റെ മടക്കം എന്നും

ഇനി പാർട്ടിയിലേക്ക് അദ്ദേഹത്തെ സ്വീകരിക്കുകയാണെങ്കിൽ തന്നെ ശ്രീനിവാസയ്ക്ക് സുപ്രധാന ചുമതലകൾ നൽകരുതെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടെ അദ്ദേഹത്തിനെ ഉൾപ്പെടുത്തരുതെന്നും നേതാക്കൾ പറയുന്നു. എന്തായാലും ശ്രീനിവാസയുടെ മടക്കത്തിന് ഹൈക്കമാന്റ് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
Recommended Video
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications