ട്രംപിന്റെ പരിപാടിക്ക് 70 ലക്ഷമല്ല, ഏഴ് കോടി ജനങ്ങളെത്തും; മാര്‍ഗം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ്
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ 70 ലക്ഷം പേരെ അണിനിരത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇത്രയും പേരെ ഒരുക്കാനാണ് നീക്കം. മോദി തനിക്ക് നല്കാന് പോകുന്ന സ്വീകരണത്തെ കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞദിവസം ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ 70 ലക്ഷമല്ല ഏഴ് കോടി ജനങ്ങളെത്താനുള്ള വഴിയുണ്ടെന്ന് പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ.

വലിയ മുതലാളി വരുന്ന സന്തോഷത്തിലാണ് കൊച്ചുമുതലാളി. 70 ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിപാടി സ്ഥലത്ത് തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കിയാല്‍ ഇന്ത്യയിലെ തൊഴിലില്ലാത്ത ഏഴ് കോടി പേര് എത്തുമെന്നാണ് അല്‍ക്ക ലാംബയുടെ പരിഹാസം. ഗുജറാത്തിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും അഹമ്മദാബാദിലെ പരിപാടിയില്‍ പങ്കെടുപ്പിച്ച് ഗംഭീര സ്വീകരണം ഒരുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം ട്രംപിനെ വഹിച്ചുള്ള അമേരിക്കന്‍ വ്യോമസേനാ വിമാനം രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലാകും ഇറങ്ങുക. ദില്ലിയിലെ മോശം കാലാവസ്ഥയാണ് ഇതിന് കാരണം.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രാജസ്ഥാനിലെത്തി ജയ്പൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ചു. ഈ മാസം 23ന് വൈകീട്ടാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച എത്തിയിരുന്നു. ചൊവ്വാഴ്ച നാലംഗ സംഘം വിമാനത്താവളത്തിലെത്തി വീണ്ടും പരിശോധന നടത്തി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും












Click it and Unblock the Notifications