കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര പൊളിഞ്ഞു; സത്യം ജയിച്ചെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ബിജെപിയുടെ ഓപ്പറേഷന്‍ താമസ പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.
ഇന്ത്യന്‍ ചാനരനോ? അതോ ബിസിനസുകാരനോ?; കുല്‍ഭൂഷന്‍ ജാദവ് കേസിന്‍റെ നാള്‍വഴികളും വാദങ്ങളും
രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ച് വിധി പുറപ്പെടുവിച്ചത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും വ്യക്തമാക്കിയ കോടതി കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും അറിയിച്ചു.
കോടതി വിധിയെ സ്വാഗതം ചെയ്ത് നിയമസഭാ സ്പീക്കര്‍ കെആര്‍ രമേഷ് കുമാറും നേരത്തെ രംഗത്ത് എത്തിയിരുന്നു. സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിപ്രായപ്പെട്ട കെആര്‍ രമേഷ് തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്നും വ്യക്തമാക്കി. തന്‍റെ തീരുമാനം ഭരണഘടനയ്ക്കും കോടതിക്കും ലോക്പാലിനും ഒരു തരത്തിലും വിരുദ്ധമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് അറസ്റ്റില്‍; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു