സെന്റിനൽ ദ്വീപിലേക്കുള്ള ജോണിന്റെ യാത്രയ്ക്ക് പിന്നിൽ രണ്ടുപേർ; നിർണായക വഴിത്തിരിവ്
പോർട്ട് ബ്ലയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റുമരിച്ച ജോൺ അലൻ ചൗ എന്ന അമേരിക്കാക്കാരന്റെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അമേരിക്കൻ സന്യാസിമാരുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
സാഹസിക സഞ്ചാരിയായ 27കാരനാണ് ജോൺ മതപരിവർത്തനത്തിനായാണ് സെന്റിനൽ ദ്വീപിലെത്തുന്നത്. കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ദ്വീപിലെത്തിയ ജോണിനെ ഗോത്രവർഗക്കാർ കൊലപ്പെടുത്തുകയായിരുന്നു. സെന്റിനൽ ദ്വീപിൽ നിന്നും ജോണിന്റെ മൃതദേഹം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.

രണ്ടു പേർ
അപകടങ്ങൾ നിറഞ്ഞ സെന്റിനൽ ദ്വീപിലേക്കുള്ള യാത്രയ്ക്ക് രണ്ട് അമേരിക്കൻ മതപ്രചാരകർ ജോണിനെ പ്രോഹത്സാഹിപ്പിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവർ ഏത് സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മതപ്രചാരകറായ ഒരു സ്ത്രീയും പുരുഷനുമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

ഇന്ത്യയിൽ വന്നിരുന്നു
ഇവർ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നും ജോണിന്റെ മരണശേഷം രാജ്യം വിടുകയായിരുന്നുവെന്നുമാണ് സൂചന. ഇവർ ജോണുമായി നടത്തിയ സംഭാഷണങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ആൻഡമാനിൽ നിന്നും ഇവർ സിം കാർഡുകളും സ്വന്തമാക്കിയിരുന്നു. മതപ്രചാരണത്തിനായി സെന്റിനൽ ദ്വീലിലേക്ക് പോകാൻ ജോണിനെ പ്രരിപ്പിച്ചത് ഈ അമേരിക്കൻ മതപ്രചാരകരാണെന്നാണ് പോലീസ് സംശയിക്കുന്നത്.

എഴു പേർ അറസ്റ്റിൽ
ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകി കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ചാണ് ജോൺ ദ്വീപിലെത്തുന്നത്. അറസ്റ്റിലായവരിൽ ആറുപേരും മത്സ്യത്തൊഴിലാളികളാണ്, ഗോത്രവർഗക്കാർ ജോണിന്റെ മൃതദേഹം കെട്ടിവലിച്ചുകൊണ്ടുപോകുന്നതിന് ഇവർ ദൃക്സാക്ഷികളാണ്. മത്സ്യത്തൊഴിലാളികൾക്കൊപ്പം പോലീസ് നിരവധി തവണ ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തിയിരുന്നു.

മത പരിവർത്തനത്തിനായി
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്നവരാണ് സെന്റിനൽ ഗോത്രവർഗക്കാർ. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളാണെന്ന് പറയപ്പെടുന്ന സെന്റിനലുകൾക്കിടയിലേക്ക് പോകാൻ ജോണിനെ പ്രേരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഭൂമിയിൽ സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രം എന്നാണ് ആദ്യകാഴ്ചയിൽ സെന്റിനൽ ദ്വീപിനെ ജോൺ വിശേഷിപ്പിച്ചത്.

അമ്പേറ്റ് മരണം
നവംബർ 17നാണ് ജോൺ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിക്കുന്നത്. നീണ്ട നാൾ ഗോത്രവർഗക്കാരോടൊപ്പം താമസിച്ച് അവരെ മതപരിവർത്തനം നടത്താനായിരുന്നു ജോണിന്റെ പദ്ധതി. എന്നാൽ ആദ്യ രണ്ടു യാത്രകളിലും സെന്റിനലുകളുടെ കൈയ്യിൽ നിന്നും ജോൺ കഷ്ടിച്ചാണ് രക്ഷപെട്ടത്. മൂന്നാം തവണ അമ്പേറ്റ് മരിക്കുകയായിരുന്നു. ജോണിന്റെ മൃതേദഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഗോത്രവർഗക്കാരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെതുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications