തടങ്കൽ 110ാം ദിവസത്തിലേക്ക്: കശ്മീരിൽ രണ്ട് നേതാക്കളെ മോചിപ്പിച്ചു, 2 പേർ എംഎൽഎ ഹോസ്റ്റലിലേക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് വീട്ടുതടങ്കലിലാക്കിയ രണ്ട് രാഷ്ട്രീയ നേതാക്കളെ കൂടി മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സർക്കാർ. ഇത് കൂടാതെ രണ്ട് നേതാക്കളെ വീടുകളിൽ നിന്ന് എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പിഡിപി നേതാക്കളായ ദിലാവർ മിർ, ഗുലാം ഹസൻ മിർ എന്നിവരാണ് 110 ദിവസത്തെ വീട്ടുതടങ്കലിന് ശേഷം മോചിപ്പിക്കപ്പെട്ടത്.
പുതിയ കേന്ദ്രഭരണ പ്രദേശ ഭരണകൂടമാണ് ഇവരെ മോചിപ്പിച്ചിട്ടുള്ളതെന്ന് അധികൃതൃ വ്യക്തമാക്കി. ഇരുവരും ബാരാമുള്ളയിൽ നിന്നുള്ള മുൻ എംഎൽഎമാരാണ്. ആഗസ്റ്റ് അഞ്ച് മുതൽ ഇവരെ സ്വന്തം വസതിയിലാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതോടെയാണ് കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുന്നത്.

2002ൽ മുഫ്തി മുഹമ്മദ് സയീദ് കശ്മീർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു ഗുലാം ഹസ്സൻ. പിന്നീട് പാർട്ടി വിട്ട ഇദ്ദേഹം ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് എന്ന പേരിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തുു. കഴിഞ്ഞ കശ്മീർ നിയമസഭയിലെ അംഗമാണ് അഷ്റഫ് മിർ.
കശ്മീർ ഭരണകൂടം എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റിയ 34 രാഷ്ട്രീയ നേതാക്കളിൽ ഇവരും ഉൾപ്പെടുന്നുണ്ട്. ശ്രീനഗറിലെ സെന്റോർ ഹോട്ടലിൽ നിന്നാണ് ഇവരെ മാറ്റുന്നത്. നേരത്തെ കശ്മീരിലെ കേന്ദ്രഭരണ പ്രദേശ ഭരണകൂടം തടവിലുള്ള നേതാക്കളെ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശനത്തിന് അനുമതി നൽകിയിരുന്നു. തടവിലുള്ള പല നേതാക്കളെയും അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയ്ക്കുമെന്ന സാധ്യതയും കശ്മീരി അധികൃതർ മുന്നോട്ടുവക്കുന്നുണ്ട്.
34 രാഷ്ട്രീയ നേതാക്കളെയാണ് നവംബർ 18ന് ദാൽ തടാകത്തിന് സമീപത്തുള്ള എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുള്ളത്. തണുപ്പുകാലം ശക്തമായതോടെ വേണ്ടത്ര സജ്ജീകരണങ്ങൾ ഹോട്ടലുകളിൽ ലഭ്യമായിരുന്നില്ല ഇതോടെയാണ് നീക്കം. നാഷണൽ കോൺഫറൻസ്, പിഡിപി, പാർട്ടികളുടെ പ്രമുഖ നേതാക്കൾക്ക് പുറമേ ആക്ടിവിസ്റ്റുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. തടവിലുള്ള മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവരെ നഗരത്തിൽ വ്യത്യസ്തയിടങ്ങളിലായാണ് പാർപ്പിച്ചിട്ടുള്ളത്. മെഹബൂബയെ സാംബംർവാൻ റേഞ്ചിലെ ടൂറിസ്റ്റ് ഹട്ടിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയറിയിച്ചതിനെ തുടർന്നാണ് നടപടി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications