ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; നഴ്സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിനടുത്ത് നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി.
ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിനടുത്ത് നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകവെ രണ്ടുപേര്‍ പിന്തുടര്ന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുപത്തിയഞ്ചുകാരിയായ നഴ്സ് ജോലിക്കുശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ദേശീയപാത എന്‍എച്ച് 58ല്‍വെച്ച് രണ്ടുപേര്‍ പിന്തുടരുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ വീട്ടുകാരെ സഹായത്തിന് വിളിച്ചെങ്കിലും ഫോണ്‍ കവറേജ് ഇല്ലായിരുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ പിന്നോക്കംപോയ യുവാക്കള്‍ ഇതിനുശേഷം വീണ്ടും പിന്തുടര്ന്നെത്തി ആക്രമിച്ചെന്ന് യുവതി പറഞ്ഞു.

നഴ്സിന്റെ വീടിന്റെ 200 മീറ്റര്‍ അകലെവെച്ച് ഇവരെ ആക്രമിച്ച യുവാക്കള്‍ വയലിലേക്ക് വലിച്ചിഴയ്ക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തി. മോഷ്ടക്കളാണ് ഇവരെന്നാണ് യുവതി ആദ്യം ധരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കിയെങ്കിലും പിന്നീട് ആക്രമിക്കുകയായിരുന്നു.
ബലാത്സംഗത്തിനുശേഷം രണ്ടുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്‍ പരസ്പരം പേരുകള്‍ വിളിച്ചിരുന്നതായി യുവതിയുടെ മൊഴിയിലുണ്ട്. ഇതേതുടര്‍ന്ന് ഇതേ പേരുകാരനായ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും യുവതി തിരിച്ചറിയാത്തതിനാല്‍ വിട്ടയച്ചു. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications