നിര്‍ഭയ ആവര്‍ത്തിക്കപ്പെടുന്നു, ദില്ലിയെ ഞെട്ടിച്ച് രണ്ട് മാനഭംഗങ്ങള്‍! അതും നിര്‍ഭയ വാര്‍ഷിക ദിനം
നിര്‍ഭയ നാലാം വാര്‍ഷിക ദിനത്തില്‍ ദില്ലിയെ ഞെട്ടിച്ച് രണ്ട് പീഡനങ്ങള്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ കാറില്‍ യുവതി ബലാത്സംഗത്തിനിരയായി. 13കാരിയെ സുഹൃത്തുക്കള്ബലാത്സംഗം ചെയ്തു.
ദില്ലി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടമാനഭംഗം ഉണ്ടായിട്ട് നാലു വര്‍ഷം ആകുന്ന അതേ ദിനം രാജ്യ തലസ്ഥാനത്ത് വീണ്ടും പീഡനം. തെക്കന്‍ ദില്ലിയിലും പടിഞ്ഞാറന്‍ ദില്ലിയിലും രണ്ട് പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെക്കന്‍ ദില്ലിയില്‍ കാറിവല്വച്ച് യുവതി കൂട്ടമാനഭംഗത്തിനിരയായി. പടിഞ്ഞാറന്‍ ദില്ലിയിലെ ഉത്തംനഗറിലാണ് മറ്റൊരു പീഡനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജന്മദിന പാര്‍ട്ടിക്കിടെ 13കാരിയെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് വിവരം.

ഇരയായത് 20കാരി
ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് 20കാരി പീഡനത്തിനിരയായത്. മോട്ടിബാഗില്‍ വച്ചാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റേതാണ് കാര്‍. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അമന് കുമാറിനെ അറസ്റ്റ് ചെയ്തു.

വീട്ടിലേക്ക് മടങ്ങുമ്പോള്‍ പീഡനം
നോയിഡ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജോലി അന്വേഷിച്ച് എത്തിയതായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനം. ടാക്സി നോക്കി നില്ക്കുമ്പോള് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാര്‍ എത്തുകയായിരുന്നു. ഇയാള്‍ വീട്ടില്‍ ഇറക്കാം എന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കാറില്‍ കയറിയപ്പോഴായിരുന്നു പീഡനം. ആളൊഴിഞ്ഞ ഇടത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

മദ്യം നല്കി പീഡിപ്പിച്ചു
രണ്ടാമത്തെ സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് 13കാരിയെ പീഡിപ്പിച്ചത്. ജന്മദിന പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് മദ്യം നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉത്തംനഗറിലാണ് സംഭവം. പീഡിപ്പിച്ചവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

പ്രതികള്‍ കസ്റ്റഡിയില്‍
ആണ്‍സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടിയെത്തിയത്. മൂന്നു പേരും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ മദ്യം നല്കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വഴിപോക്കരാണ് പോണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

സ്ത്രീകള്‍ സുരക്ഷിതരല്ല
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആറു പേര് ചേര്‍ന്നാണ് യുവതിയെ ക്രൂരമാനഭംഗത്തിന് ഇരയാക്കിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്ന നാല് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന കാര്യത്തിന് തെളിവാണ് രണ്ട് പീഡനങ്ങളും. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications