Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി നൽകി യുവതിയെ പീഡിപ്പിച്ചു; ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ്‌ക്കെതിരെ രൂക്ഷവിമർശനം!

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കൾ അറസ്റ്റിലായി. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഭാരവാഹികളാണ് പോലീസിന്റെ പിടിയിലായത്. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹിയായ ജയബാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിന് തൊട്ടുതലേന്നാണ് ക്രൂരമായ ഈ സംഭവം നടന്നതെന്ന് ഇരയായ യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതിയെ സമീപിച്ചത്. യാത്രയ്ക്കിടയിൽ കാറിൽ വെച്ച് യുവതിക്ക് നൽകിയ ശീതളപാനീയത്തിൽ ഇവർ മയക്കുമരുന്ന് കലർത്തുകയായിരുന്നു. തുടർന്ന് ബോധരഹിതയായ യുവതിയെ പ്രതികൾ ലോഡ്ജ് മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബോധം വീണ്ടെടുത്ത യുവതി ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു.

tvk-leaders-1780538145 jpg

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടനടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഊർജ്ജിതമാക്കുകയുമായിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാലസുബ്രഹ്മണ്യത്തെയും ജയബാലിനെയും പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി നിർദ്ദേശപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഇവരെ പാളയംകോട്ട ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

രാഷ്ട്രീയ വിവാദം ശക്തമാകുന്നു

തമിഴ്‌നാട്ടിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളുമായി രംഗത്തെത്തിയ പാർട്ടിയാണ് വിജയ്‌യുടെ ടിവികെ. എന്നാൽ പാർട്ടിയുടെ സ്വന്തം ഭാരവാഹികൾ തന്നെ സ്ത്രീപീഡനക്കേസിൽ അകത്തായത് സംഘടനയ്ക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ടിവികെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭരണപക്ഷത്തെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വന്തം പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ നിലക്കു നിർത്താൻ വിജയ് തയ്യാറാകണമെന്ന് കനിമൊഴി എംപി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പുതിയ ബദൽ ഉയർത്തുമെന്ന് പ്രഖ്യാപിച്ച പാർട്ടിയുടെ ഭാരവാഹികൾക്കെതിരെ ഉയർന്ന ഇത്തരം ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും കർശനമായ നിയമനടപടികളാണ് തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+