കേന്ദ്ര മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി: കിരണ്‍ റിജിജുവിനെ മാറ്റി, മേഘ്‌വാള്‍ പകരക്കാരന്‍
ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി. നിയമമന്ത്രി സ്ഥാനത്ത് നിന്നും കിരണ്‍ റിജിജുവിനെ മാറ്റിക്കൊണ്ടാണ് അഴിച്ചുപണി. കിരണ്‍ റിജുജുവിന് പകരം അർജുൻ റാം മേഘ്‌വാളിനെ പുതിയ നിയമമന്ത്രിയായി നിയമിച്ചു. എർത്ത് സയൻസസ് മന്ത്രാലയത്തിന്റെ ചുമതലയാണ് കിരണ്‍ റിജുജുവിന് പുതിയതായി നല്‍കിയിരിക്കുന്നത്. നിലവില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്ന അർജുൻ റാം മേഘ്‌വാള്‍ ഇതോടെ സ്വതന്ത്ര ചുമതലയുള്ള കാബിനറ്റ് അംഗമായി
"ശ്രീ കിരൺ റിജിജുവിന് പകരം സഹ മന്ത്രി അർജുൻ റാം മേഘ്‌വാളിന് നിലവിലുള്ള വകുപ്പുകൾക്ക് പുറമെ നിയമ-നീതി മന്ത്രാലയത്തിന്റെ സഹമന്ത്രിയായി സ്വതന്ത്ര ചുമതല നൽകുന്നു''- രാഷ്ട്രപതി ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജഡ്ജിമാരുടെ നിയമനം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പലപ്പോഴായി വിവാദ പരാമർശങ്ങള്‍ നടത്തിയ മന്ത്രിയായിരുന്നു കിരണ്‍ റിജിജു. ഇതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ നിന്ന് വരെ വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

"ചില വിരമിച്ച ജഡ്ജിമാർ" "ഇന്ത്യ വിരുദ്ധ സംഘത്തിന്റെ ഭാഗമാണ്" എന്ന റിജിജുവിന്റെ പരാമർശം വിവിധ പ്രതിപക്ഷ നേതാക്കളിൽ നിന്നുള്ള വിമർശനങ്ങള്‍ക്കും ഇടയാക്കി. അത്തരത്തിലുള്ള ന്യായാധിപര്‍ ജുഡീഷ്യറിയെ ഇന്ത്യന്‍ ഗവണ്‍മെന്റെിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ന്യായാധിപരൊന്നും തന്നെ രാഷ്ട്രീയകക്ഷികളുടെ ഭാഗമല്ല, പിന്നെയെന്തു കൊണ്ടാണിവര്‍ എക്‌സിക്യൂട്ടീവിനെതിരെ പറയുന്നത്. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും റിജിജു അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ജഡ്ജിമാരുടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനമെടുക്കൽ പ്രക്രിയയിൽ സർക്കാർ നോമിനിയെ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ജനുവരിയിൽ റിജിജു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഒരു കത്ത് നല്‍കുകയും ചെയ്തിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസത്തെ ചൊല്ലി സുപ്രീം കോടതിയും കേന്ദ്രവും തമ്മിലുള്ള തർക്കത്തിനിടെയായിരുന്നു ഇതെന്നതാണ് ശ്രദ്ധേയം.
2021 ജൂലൈയിലാണ് റിജിജു നിയമ മന്ത്രാലയത്തിന്റെ ചുമതലയേറ്റത്. അരുണാചൽ പ്രദേശിൽ നിന്ന് മൂന്ന് തവണ ലോക്‌സഭാ എംപിയായ റിജിജു ഡൽഹി സർവകലാശാലയുടെ കാമ്പസ് ലോ സെന്ററിൽ നിന്നും നിയമ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. യുവജനകാര്യ, കായിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള ജൂനിയർ മന്ത്രി എന്ന നിലയിൽ നിന്ന് ക്യാബിനറ്റ് റാങ്കിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം സർക്കാരിലെ പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ബികാനീർ ലോക്സഭ സീറ്റില്‍ നിന്നുള്ള അംഗമാണ് അർജുൻ റാം മേഘ്‌വാള്‍.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications