'പരുഷമായ വാക്കുകള്‍ ഒഴിവാക്കണം' ഉന്നത കോടതി ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പുമായി രവിശങ്കര്‍ പ്രസാദ്
ദില്ലി: സുപ്രീംകോടതിയിലെയടക്കം ഉന്നത കോടതി ജഡ്ജിമാര്‍ പരുഷമായ വാക്കുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. തിങ്കളാഴ്ച രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആധാര്‍ വിധിന്യായത്തിലെ ''ഭരണഘടനാ വഞ്ചന'' പോലുള്ള നിരീക്ഷണങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ബാങ്ക്
അക്കൗണ്ടുകള്‍
തുറക്കുന്നതിനും
മൊബൈല്‍
ഫോണ്‍
കണക്ഷനുകള്‍
നേടുന്നതിനുമുള്ള
ഐഡി
തെളിവായി
ആധാര്‍
സ്വമേധയാ
ഉപയോഗിക്കാന്‍
അനുവദിക്കുന്നതിനുള്ള
നിയമ
ഭേദഗതി
ബില്ലിനെക്കുറിച്ചുള്ള
ചര്‍ച്ചയ്ക്ക്
മറുപടി
നല്‍കിയ
പ്രസാദ്,
ഉന്നത
കോടതി
ജഡ്ജിമാരെ
സര്‍ക്കാര്‍
ബഹുമാനിക്കുന്നുവെന്നും
അവരും
അതേ
ബഹുമാനം
തിരിച്ച്
നല്‍കണമെന്നും
പറഞ്ഞു.
'ഇത് ശ്രദ്ധേയമായ ന്യൂനപക്ഷ വിധിയാണ്. എല്ലാ വിനയത്തോടെയും ഞാന്‍ ഇന്ന് സഭയില്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ സുപ്രീം കോടതി ജഡ്ജിമാരെ ബഹുമാനിക്കുന്നു, പക്ഷേ ഭരണഘടനാ വഞ്ചന പോലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്,' വിവരസാങ്കേതികവിദ്യ മന്ത്രി കൂടിയായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ജഡ്ജിയുടെ പേര് സഭയില്‍ പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് നല്‍കിയ മറുപടിയില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാരിന്റെ കാലത്തെ 500 പേജുള്ള വിധിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നല്‍കിയ വിയോജിപ്പാണ് ഉദ്ധരിച്ചത്. ഈ നിയമം ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന് ജഡ്ജി പറഞ്ഞതായി ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. ''ഒരു ബില്‍ അതിന് യോഗ്യത ഇല്ലാത്തപ്പോള്‍ പണ ബില്ലായി പാസാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഇരു സഭകളുടെയും സന്തുലിതാവസ്ഥയിദ്വിമാനവാദത്തിന്റെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നു,'' ജഡ്ജിയെ ഉദ്ധരിച്ച് രമേശ് പറഞ്ഞു.
സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെ ആധാര്‍ ബില്‍ മണി ബില്ലായി അംഗീകരിച്ചിരുന്നു. പണ ബില്ലുകള്‍ ലോക്‌സഭയില്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ, 14 ദിവസത്തിനുള്ളില്‍ രാജ്യസഭ ലോക്‌സഭയിലേക്ക് മടക്കി നല്‍കണം അല്ലെങ്കില്‍ ലോക്‌സഭ പാസാക്കിയ രൂപത്തില്‍ ബില്‍ ഇരുസഭകളും പാസാക്കിയതായി കണക്കാക്കപ്പെടുന്നു. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല.
ഭേദഗതികള്‍ മാത്രമേ രാജ്യസഭയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയൂ. ഉപരിസഭയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഈ ബില്ലിനെ പണ ബില്ലായി ലോക്‌സഭാ സ്പീക്കര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭരണഘടനാ വഞ്ചന പോലെ പരുഷമായ വാക്കുകള്‍ എതിര്‍ക്കപ്പെടണമെന്നും എല്ലാ ജഡ്ജിമാരും ഇത്തരം വാക്കുകള്‍ ഒഴിവാക്കണമെന്ന് എനിക്ക് പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ പറയാന്‍ കഴിയും, ''ആരെയും പേരെടുത്ത് പറയാതെ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. ഭൂരിപക്ഷം സര്‍ക്കാരുകളും സ്വേച്ഛാധിപത്യമാണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ പിതാക്കന്മാര്‍ അഭിപ്രായപ്പെട്ടിരുന്നുവെന്ന് ഇത്രയും വിദ്യാഭ്യാസമുള്ള ജഡ്ജി കണ്ടെത്തിയിട്ടുണ്ട്. ''ഇത് എവിടെ നിന്നാണ് വന്നത്,'' അദ്ദേഹം ആശ്ചര്യപ്പെട്ടു. 'വിധിന്യായത്തില്‍ അത് ഉണ്ട്. മാത്രമല്ല, ഇത്തരത്തിലുള്ള ശക്തമായ അഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് ഞാന്‍ പരസ്യമായി പറയുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.