സ്വയംഭോഗം ചെയ്ത് വിദ്യാർത്ഥിനിയുടെ മേൽ ബീജം തെറിപ്പിച്ചു!!! പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വീട്ടില്‍ തിരിച്ചെത്തി ജീന്‍സ് മാറുമ്പോഴാണ് ജീന്‍സില്‍ വെളുത്ത കറകള്‍ കണ്ടത്.
ദില്ലി: പൊതുജനമധ്യത്തില്‍ നേരിടേണ്ടി വന്ന അപമാനം പങ്കുവെച്ച് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൊതുപരിപാടിയ്ക്ക് ഇടേ ഒരു വിദ്യാര്‍ത്ഥി സ്വയംഭോഗം ചെയ്ത് ബീജം ജീന്‍സില്‍ തെറിപ്പിച്ചതിന്റെ അനുഭവമാണ് മേഘ്‌ന സിങ് പങ്കുവയ്ക്കുന്നത്.
വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും മേഘ്‌ന പറയുന്നു.
വീട്ടില്‍ തിരിച്ചെത്തി ജീന്‍സ് മാറുമ്പോഴാണ് ജീന്‍സില്‍ വെളുത്ത കറകള്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ അത് ബീജക്കറയാണെന്ന് മനസ്സിലായി. ഇത് എങ്ങനെ പറ്റി എന്നാലോചിപ്പോഴാണ് ഒരു കാര്യം വ്യക്തമായത്.
കോളേജ് ക്യാമ്പസില്‍ അന്ന് വൈകീട്ട് ഒരു ഗാനമേള നടന്നിരുന്നു. അതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി പുറകെ നിന്ന് വന്ന് ദേഹത്ത് മുട്ടി, അയാളെ താക്കീത് ചെയ്യുകയും ചെയ്തും.
രണ്ടാമതും ദേഹത്ത് തട്ടിയപ്പോള്‍ അയാളെ തട്ടിമാറ്റി. എന്നാല്‍ കുറച്ച് സമയത്തിന് അകം അയാള്‍ അവിടെ നിന്ന് പോയിരുന്നു. ഇതിനിടയില്‍ സ്വയംഭോഗം ചെയ്ത് ബീജം ദേഹത്ത് തെറിപ്പിച്ചതാകാമെന്ന് യുവതി പറയുന്നു.
തനിയ്ക്ക ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടി മേഘ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. എന്നാല്‍ സദാചാരവാദികള്‍ മോശം കമന്റുകളാണ് ഇതിന് താഴെ ഇടുന്നത്.
ഇതൊക്കെ ഇത്ര സംഭവമാക്കാന്‍ ഉണ്ടോ എന്നാണ് ചിലരുടെ ചോദ്യം. കഴുകി കളഞ്ഞാല്‍ പോകാവുന്നതേ ഉള്ളൂ എന്നും, പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് മേഘ്‌ന ഇതൊക്കെ ചെയ്യുന്നതെന്നും ചിലര്‍ ആരോപിയ്ക്കുന്നു.
സ്റ്റാറ്റസ് കണ്ട ചില ഞരമ്പുരോഗികള്‍ മോശം മെസേജുകളും യുവതിയ്ക്ക് അയച്ചു. ഇതിന്റെ എല്ലാം സ്‌ക്രീന്‍ഷോര്‍ട്ടം മേഘ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് പെൺകുട്ടിയോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ രാജ്യത്ത് സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് മേഘ്ന ചോദിയ്ക്കുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ്ത താൻ ഉണ്ടായിരുന്നത് എന്നിട്ടും ഈ വൃത്തികേട് കാണിയ്ക്കാൻ ഒരാൾ തയ്യാറായി. അങ്ങനെ ആണെങ്കിൽ താൻ ഒറ്റയ്ക്കായിരുന്നെങ്കിൽ സ്ഥിതി എത്ര ഭീകരമായിരുന്നേനെ എന്നും വിദ്യാർത്ഥിയുടെ ആശങ്ക.
സംഭവത്തെ കുറിച്ച് വിദ്യാർത്ഥി ഇതുവരെ പോലീസിൽ പരാതിപ്പെട്ടിട്ടില്ല. പക്ഷേ ദില്ലി സർവ്വകലാശാല അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
സ്ത്രീകൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പിഞ്ചുകുട്ടികൾ പോലും കാമവെറിയന്മാരുടെ ആക്രമണത്തിന് ഇരയാവുകയാണ്. പോലീസ് സംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവർത്തിയ്ക്കുന്നില്ല.