അണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെ
ദില്ലി; അണ്‍ലോക്ക് 2 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരും. 65 വയസ് കഴിഞ്ഞവരും കുട്ടികളും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരുമെന്നും കേന്രം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. സാധാരണ ഗതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ഉണ്ടാവില്ല. മെട്രോ റെയില്‍ സ്കൂളുകള്‍, കോളേജുകള്‍, സിനിമാ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ ജുലൈ 31 വരെ തുറക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് 2020 ജൂലൈ 15 മുതൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
രാത്രി
കർഫ്യൂ
സമയം
രാത്രി
10:00
മുതൽ
5:00
വരെയാക്കിയിട്ടുണ്ട്.
ഒന്നിലധികം
ഷിഫ്റ്റുകളിൽ
വ്യാവസായിക
യൂണിറ്റുകളുടെ
തടസ്സമില്ലാത്ത
പ്രവർത്തനം,
ദേശീയ,
സംസ്ഥാനപാതകളിൽ
വ്യക്തികളുടെയും
ചരക്കുകളുടെയും
ഗതാഗതം,
ബസുകൾ,
ട്രെയിനുകൾ,
വിമാനങ്ങൾ
എന്നിവയിൽ
നിന്ന്
ഇറങ്ങിയതിനുശേഷം
വ്യക്തികളെ
അവരുടെ
ലക്ഷ്യസ്ഥാനങ്ങളിലേക്ക്
കൊണ്ടുപോകുന്നതിനും
ചരക്ക്
നീക്കത്തിനും
രാത്രി
കർഫ്യൂയിൽ
ഇളവ്
നൽകിയിട്ടുണ്ട്.
ആഭ്യന്തര വിമാനങ്ങളും പാസഞ്ചർ ട്രെയിനുകളും പരിമിതമായ തോതില്‍ അണ്‍ലോക്ക് 1 ഘട്ടത്തില്‍ തന്നെ അനുവദിക്കപ്പെട്ടിരുന്നു. അവയുടെ പ്രവർത്തനങ്ങൾ ക്രമാതീതമായ രീതിയിൽ കൂടുതൽ വിപുലീകരിക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. വ്യക്തികള്‍ക്കും ചരക്ക് നീക്കങ്ങള്‍ക്കും ഇത് ബാധകമാണ്.
Govt of India announces guidelines for ‘Unlock 2’ to be in force till July 31st pic.twitter.com/6TiviQtmts
— ANI (@ANI) June 29, 2020
ജൂലൈ ഒന്നിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പ്രതികരണം, അനുബന്ധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ് ജൂലൈ 31 വരെ നീട്ടിക്കൊണ്ട് ഇന്ന് ഉത്തരവിറക്കിയിരുന്നു.
രാഹുലിന്റെ യങ് മോഡല്‍, സീനിയേഴ്‌സ് എത്തിപ്പിടിക്കില്ല, സെല്‍ഫ് റിട്ടയര്‍മെന്റ്, ബ്രഹ്മാസ്ത്രം!!