ഉന്നാവ് സംഭവം; മുന്‍ ബിജെപി എംഎല്‍എ സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി,ബുധനാഴ്ച ശിക്ഷ വിധിക്കും
Recommended Video
ദില്ലി: ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. സെന്‍ഗാറിനൊപ്പം കേസില്‍ പ്രതികളായ മറ്റ് എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. കേസില്‍ ഡിസംബര്‍ 10 ന് കോടതി വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.
അസം ഗണം പരിഷത്ത് ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കും...പൗരത്വ ബില്ലില്‍ നിലപാട് കടുപ്പിച്ച് മഹന്ത!
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിനറെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് 'ഐക്യദാര്‍ഢ്യം' പ്രഖ്യാപിച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്
കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റിയ കോടതി 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെടുകയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കുറ്റക്കാരനായ സെന്‍ഗാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ പെൺകുട്ടിയും അമ്മയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ശ്രദ്ധേയമായത്.
ആദ്യഘട്ടത്തില്‍ സെന്‍ഗാറിന് അനുകൂലമായ നിലപാട് സ്വീകരിച്ച ബിജെപി പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.