ഉന്നാവ് കേസ്; സെന്‍ഗാറിന് ജീവിതാവാസാനം വരെ തടവ് ശിക്ഷ, കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതി
ദില്ലി: ഉന്നാവ് ബലാത്സംഗ കേസ് പ്രതി സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. ജീവിതാവസാനം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ പ്രതി 25 ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 10 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സെന്‍ഗാര്‍ കോടതിയില്‍ നിന്ന് വിധി കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം
സെന്‍ഗറിന്റെ ശിക്ഷയിന്‍മേലുളള വാദം ചൊവ്വാഴ്ച്ച കോടതിയില്‍ പൂർത്തിയായിരുന്നു. സെന്‍ഗാറിനും കൂട്ടുപ്രതികള്‍ക്കും പരമാവധി ശിക്ഷയും ഇരയായ പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ വിചാരാണക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിനറെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
'നിങ്ങൾ വീണിടാതെ വയ്യ'; പൊരുതുന്ന വിദ്യാർത്ഥി സമൂഹത്തിന് പടപ്പാട്ട് സമര്‍പ്പിച്ച് റഫീഖ് അഹമ്മദ്
കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.