Get Updates
Get notified of breaking news, exclusive insights, and must-see stories!

120 ഓളം സീറ്റില്‍ നിര്‍ണായക സ്വാധീനം; യുപിയിലെ മുസ്ലീം വോട്ടുകളുടെ സ്വാധീനം നഷ്ടപ്പെടുന്നു?

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 120-ലും ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ വലിയ സ്വാധീനമുള്ളവരാണ്. ആറ് പതിറ്റാണ്ടുകളായി യു പി തെരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ണായക ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ ആ സ്വാധീനം നഷ്ടപ്പെടുന്നതാണ് കണ്ടത്. യു പിയിലെ ജനസംഖ്യയുടെ 19 ശതമാനത്തിലധികം വരുന്ന മുസ്ലീം സമുദായത്തിന്റെ പിന്തുണ ഒരു കാലത്ത് ഏതൊരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായകമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇതൊന്നും പരിഗണന വിഷയമായില്ലെന്നാണ് മനസിലാക്കുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള 57 സീറ്റുകളില്‍ 34 സീറ്റുകളും സമാജ്വാദി പാര്‍ട്ടി (എസ് പി) നേടി, രണ്ട് സീറ്റില്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും വിജയിച്ചു.

ബിജെപിയുടെ മുസ്ലീം ഭൂരിപക്ഷ സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ 37 ല്‍ നിന്ന് 20 ആയി കുറഞ്ഞു. എന്നിരുന്നാലും, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ സാധ്യതകളെ ഇതൊന്നും ബാധിച്ചില്ല. നിയമസഭയിലെ 403 സീറ്റുകളില്‍ 255 എണ്ണവുമായി അവര്‍ക്ക് ഇപ്പോഴും വലിയ ഭൂരിപക്ഷം ലഭിച്ചു. 2014-ല്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് ലക്ഷ്യമിട്ടുള്ള ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായി ബി ജെ പി ഒ ബി സി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍), എം ബി സി (ഏറ്റവും പിന്നോക്ക വിഭാഗങ്ങള്‍) വോട്ടര്‍മാരുമായി എത്തിയതോടെയാണ് ഈ ട്രെന്‍ഡില്‍ മാറ്റം വന്ന് തുടങ്ങിയത്. ന്യൂനപക്ഷ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. ഒരു മുസ്ലീം എം പി പോലും ലോക്‌സഭയില്‍ എത്തിയില്ല. 2017ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ മുസ്ലീം എം എല്‍ എമാരുടെ എണ്ണം 25 ആയി കുറഞ്ഞു.

1

2012 ല്‍ ഇത് 68 ആയിരുന്നു. യുപി നിയമസഭയിലെ എക്കാലത്തെയും ഉയര്‍ന്ന സീറ്റ് നിലയായിരുന്നു ഇത്. രാംപൂരില്‍ മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരും. മൊറാദാബാദിലും സംഭാലിലും ഇത് 47% ആണ്. ബിജ്നോര്‍, സഹരന്‍പൂര്‍, മുസാഫര്‍നഗര്‍, ഷംലി, അംറോഹ എന്നിവിടങ്ങളില്‍ 40% മുസ്ലീങ്ങളാണുള്ളത്. മറ്റ് അഞ്ച് ജില്ലകളില്‍ 30% മുതല്‍ 40% വരെ മുസ്ലിം ജനസംഖ്യയുണ്ട്, 12 ജില്ലകളില്‍ 20% മുതല്‍ 30% വരെ മുസ്ലിംകളുണ്ട്. സംഖ്യാബലം ഉണ്ടായിരുന്നിട്ടും, ഓരോ മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന തന്ത്രം സമീപകാല നാല് തെരഞ്ഞെടുപ്പുകളിലും (2014 ലോക്സഭ, 2017 നിയമസഭ, 2019 ലോക്സഭ, 2022 നിയമസഭ) ഫലിച്ചില്ല. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍, ഹിന്ദു വോട്ടര്‍മാരുടെ ധ്രുവീകരണം തടയാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍, മുസ്ലീം വിഷയങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു.

2

മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ചാലും ബി ജെ പി ഇതര പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. ചരിത്രപരമായി മുസ്ലീം ക്ഷേമത്തിന്റെ ശക്തമായ പിന്തുണക്കാരനായ എസ് പി, എത്ര മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതുമില്ല. ബി എസ് പി അതിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോക്കസ് ദളിത്-മുസ്ലിം കോമ്പിനേഷനില്‍ നിന്ന് ദളിത്-ബ്രാഹ്മണ എന്നതിലേക്ക് മാറ്റി. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളൊന്നും തങ്ങളുടെ പ്രകടനപത്രികയില്‍ സമുദായത്തിന് പ്രത്യേക വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല. 2017 ല്‍ ഫത്തേപൂരില്‍ നടന്ന ബി ജെ പി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഒരു ഗ്രാമം ഒരു ഖബര്‍സ്ഥാന്‍ നിര്‍മ്മിക്കുകയാണെങ്കില്‍, ഒരു ശ്മശാനവും നിര്‍മ്മിക്കണമെന്നായിരുന്നു.

3

സി എ എ വിരുദ്ധ സമരത്തിലോ കര്‍ഷക പ്രതിഷേധത്തിലോ എസ് പിയോ ബി എസ് പിയോ കോണ്‍ഗ്രസോ പങ്കെടുത്തിരുന്നെങ്കില്‍ ബി ജെ പി രാഷ്ട്രീയമായി ഈ പ്രക്ഷോഭം ഇല്ലാതാക്കുമായിരുന്നുവെന്നാണ് വാരണാസിയിലെ ശ്രീ ഡിആര്‍ മഹിളാ മഹാവിദ്യാലയ പ്രിന്‍സിപ്പല്‍ മുഹമ്മദ് ആരിഫ് പറയുന്നത്. അതേസമയം ഇത് മുസ്ലീങ്ങളുടെ മാത്രം കാര്യമല്ലെന്ന് സമുദായ നേതാക്കള്‍ തറപ്പിച്ചു പറയുന്നു. 'ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തില്‍, അത് ഒരു സമുദായത്തെ ഒരുമിച്ച് നിര്‍ത്തലല്ല, മറിച്ച് മതേതര വോട്ടുകള്‍ അവിഭാജ്യമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ സംസ്ഥാന മേധാവി മൗലാന അഷ്ഹദ് റാഷിദി പറയുന്നു. ഇതുവരെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലീങ്ങളെ ഒരു പ്രത്യേക ബ്ലോക്കായി കണക്കാക്കുകയും സമുദായത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേകം സംസാരിക്കുകയും ചെയ്തു.

Recommended Video

cmsvideo
    കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു
    4

    മുസ്ലിംകളുടെ പ്രശ്നങ്ങള്‍ ബാക്കിയുള്ള ജനസംഖ്യയുടെ പ്രശ്നങ്ങളാണെങ്കിലും വ്യത്യസ്തമായി പരിഗണിക്കപ്പെടുന്നു എന്ന ഒരു പ്രതിച്ഛായ ഇത് സൃഷ്ടിച്ചു, ലക്നൗവിലെ ഐഷ്ബാഗിലെ ഏറ്റവും വലിയ ഈദ്ഗാഹിന്റെ ഇമാം മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹലി പറഞ്ഞു. ഇത്തവണ, ഭാഗ്യവശാല്‍, മുസ്ലിംകളെ ഒരു പ്രത്യേക വിഭാഗമായിട്ടല്ല, മറിച്ച് വോട്ടര്‍മാരുടെ ഒരു ഏകീകൃത ഭാഗമായാണ് വേര്‍തിരിക്കുന്നത്, അത് ഒരു മതേതര ജനാധിപത്യത്തിന് അത്യുത്തമമാണ്,' ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ റഷീദ് പറഞ്ഞു. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) പോലെ മുസ്ലിം ഭൂരിപക്ഷ പാര്‍ട്ടിയായി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയുടെ സാധ്യതകളെ ഇത് ബാധിക്കില്ലെന്നും അവര്‍ 100 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും സമവാക്യങ്ങള്‍ മാറ്റാന്‍ പര്യാപ്തമല്ലെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+