കര്‍ഷക സമരം നടന്നിട്ടും കാര്യമില്ല, ബിജെപി മുന്നില്‍, 49 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ
ദില്ലി: കര്‍ഷക സമരം നടന്നിട്ടും ബിജെപിയെ പിന്നോട്ടടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേ. ദീര്‍ഘകാലം കര്‍ഷക സമരം നടന്ന മേഖലയില്‍ കൂടി സമാജ് വാദി പാര്‍ട്ടിയെ മറികടക്കാന്‍ ബിജെപിക്ക് സാധിച്ചിരിക്കുകയാണ്. പശ്ചിമ യുപിയില്‍ നിന്നാണ് ഏഴ് ഘട്ടമുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചത്. പശ്ചിമ യുപിയായിരുന്നു കര്‍ഷക സമരത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലായി 58 സീറ്റുകളാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ ബിജെപി ഇതില്‍ 49 സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. എസ്പിക്ക് ആകെ 8 സീറ്റ് മാത്രമാണ് ലഭിക്കുക. ബിഎസ്പി ബാക്കിയുള്ള ഒരു സീറ്റ് ലഭിക്കും. ആര്‍എല്‍ഡിയെ കൊണ്ട് കാര്യമായ നേട്ടം എസ്പിക്ക് ഉണ്ടായില്ലെന്നും ഇതോടെ വ്യക്തമാവുകയാണ്. ഒപ്പം കോണ്‍ഗ്രസിനും തിരിച്ചടിയുണ്ടാവും.

2017ല്‍ ബിജെപി ഇതില്‍ 53 സീറ്റാണ് നേടിയത്. അതായത് ഇത്രയൊക്കെ പ്രതികൂല ഘടകമുണ്ടായിട്ടും ബിജെപിയെ അത് കാര്യമായി ബാധിച്ചിട്ടില്ല. എസ്പിയും ബിഎസ്പിയും രണ്ട് സീറ്റ് വീതമായിരുന്നു ആ സമയം നേടിയത്. ആര്‍എല്‍ഡി ഒരു സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ വെറും മൂന്ന് സീറ്റ് മാത്രമാണ് കര്‍ഷക പ്രക്ഷോഭമുണ്ടായിട്ടും ബിജെപിക്ക് കുറയും. കടുത്ത ബിജെപി വിരുദ്ധത രൂപപ്പെട്ടുവെന്ന വാദവും ഇതോടെ ദുര്‍ബലമാവും. 2017ല്‍ കോണ്‍ഗ്രസ് ഇവിടെ ഒറ്റ സീറ്റില്‍ വിജയിച്ചിരുന്നില്ല. ഇത്തവണ പ്രിയങ്കയുടെ നേതൃത്വമുണ്ടായിട്ടും കോണ്‍ഗ്രസ് പശ്ചിമ യുപിയില്‍ സംപൂജ്യരാവുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് അവകാശപ്പെടുന്ന മേഖലയാണിത്.
അതേസമയം രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിനെ നേരിട്ട 55 സീറ്റുകളിലും സ്ഥിതി സമാനമാണ്. ഇതില്‍ 32 സീറ്റുകള്‍ ബിജെപി നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നു. ഈ ഘട്ടത്തില്‍ എസ്പിയും ഭേദപ്പെട്ട പ്രകടനം നടത്തും. പ്രധാനമായും മുസ്ലീം വോട്ടര്‍മാര്‍ക്ക് ആധിപത്യമുള്ള മേഖലകളിലാണ് എസ്പിക്ക് നേട്ടമുണ്ടാവുക. 22 സീറ്റ് വരെ സമാജ് വാദി പാര്‍ട്ടി നേടിയേക്കും. ബിഎസ്പിക്കും കാര്യമായി ഒന്നും ചെയ്യാനാവില്ല. ഒരു സീറ്റാണ് അവര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ നിന്ന് ലഭിക്കുക. 2017ല്‍ 55 സീറ്റ് ബിജെപി നേടിയിരുന്നു. എസ്പി 15 സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടിയിരുന്നു. ബിഎസ്പിയും ആര്‍എല്‍ഡിയും ഒരു സീറ്റും നേടിയിരുന്നില്ല.
പശ്ചിമ യുപിയില്‍ 136 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 98 സീറ്റും ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നത്. അതേസമയം സമാജ് വാദി പാര്‍ട്ടി 36 സീറ്റും നേടും. ബിഎസ്പി വെറും രണ്ട് സീറ്റിലൊതുങ്ങും. അതേസമയം യുപിയിലെ എക്സിറ്റ് പോള്‍ ഫലം എസ്പി-ആര്‍എല്‍ഡി സഖ്യത്തിനാണ് വലിയ തിരിച്ചടിയാവുക. പ്രാദേശിക വികാരം ശക്തമായി ഉയര്‍ത്തി കൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കര്‍ഷക സമരത്തെ ബിജെപിക്കെതിരായി മാറ്റാനും സാധിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ യുപിയില്‍ ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച ഉണ്ടായിട്ടില്ല.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications