അമ്മയുടെ കൊലപാതകിയെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് രക്തത്തിലെഴുതിയ കത്തുമായി മകൾ
ലെഖ്‌നൗ: ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കാന്‍ സാധിച്ചില്ല എന്ന കാരണത്താല്‍ പിതാവും വീട്ടുകാരും ചേര്‍ന്ന് തീ വെച്ച് കൊന്ന തങ്ങളുടെ അമ്മയ്ക്ക് നീതി നേടിയാണ് 15 കാരിയായ മകള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് രക്തത്തില്‍ കത്തെഴുതിയത്.
അമ്മയുടെയും കാമുകന്റെയും സ്വകാര്യ നിമിഷങ്ങളില്‍ കടന്നു വന്ന 5 വയസ്സുകാരനെ തല്ലി കൊന്നു
രണ്ട് പെണ്‍മക്കളുടെ അമ്മയായ യുവതിയെ മക്കളുടെ മുന്നില്‍ വെച്ചാണ് പിതാവ് തീ വെച്ച് കൊന്നത്. പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം.
അമ്മയുടെ കൊലപാതകിയെ വ്യക്തമായി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയാണെന്ന് പെണ്‍കുട്ടി പറയുന്നു. കേസ് അന്വേഷിക്കാനോ പ്രതിയ്ക്ക് ശിക്ഷ നല്‍കാനോ ശ്രമിക്കുന്നില്ല എന്നായിരുന്നു കത്തില്‍.
പെണ്‍കുട്ടികളുടെ പഠനത്തിനും സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കും എന്നുറപ്പുണ്ട് എന്നും പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് പെണ്‍കുട്ടി എഴുതുന്ന ആദ്യത്തെ കത്തല്ല ഇത്. ജൂലൈ മാസത്തിലും കത്തെഴുതിയിരുന്നു.
തന്റെ രക്തത്തില്‍ എഴുതിയ കത്തില്‍ നിന്നും നീതി വേണ്ടി അപേക്ഷിക്കുന്ന തങ്ങളുടെ മാനസികാവസ്ഥ മന്ത്രിയ്ക്ക് മനസ്സിലാകും എന്ന പ്രതീക്ഷയിലാണ് സഹോദരിമാര്‍.